ഫിനാൻഷ്യൽ സെക്ടറിലെ പ്രധാന വാർത്ത ശ്രീറാം ഫിനാൻസിലെ വിദേശ നിക്ഷേപാമാണ്. ജപ്പാനിലെ മിഷ്തുബിഷി യുഎഫ്ജി (MUFG) ബാങ്ക് 38,618 കോടി രൂപ നിക്ഷേപിച്ച് ശ്രീറാം ഫിനാൻസിൽ 20 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. ഓഹരി കൈമാറ്റത്തിന് പിന്നാലെ എത്തിയ ബാങ്കിങ് ലൈസൻസ് വാർത്തകൾ ശ്രീറാം ഫിനാൻസ് തള്ളി.

നിലവിൽ ബാങ്കിങ് ലൈസൻസിൽ ചർച്ചകൾ നടക്കുന്നില്ലെന്നും ഇപ്പോഴുള്ളിടത്ത് നിൽക്കാനാണ് താൽപര്യപ്പെടുന്നതെന്നുമാണ് ശ്രീറാം ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഉമേഷ് രേവങ്കർ പറഞ്ഞത്. എങ്കിലും പുതിയ ഓഹരി കൈമാറ്റത്തോടെ ശ്രീറാം ഫിനാൻസ് ഓഹരിയിൽ ഇനി കുതിപ്പുണ്ടാകും എന്നാണ് വിവിധ അനലിസ്റ്റുകൾ പറയുന്നത്.
ഓഹരി കൈമാറ്റം
ജപ്പാനിലെ മിഷ്തുബിഷി യുഎഫ്ജി ബാങ്ക് എത്തിയാലും ശ്രീറാം ഗ്രൂപ്പിനായിരിക്കും ബോർഡിലും മാനേജ്മെന്റിലും നിയന്ത്രണം. 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള മിഷ്തുബിഷി യുഎഫ്ജിയെ മൈനോറിറ്റി ഓഹരി ഉടമകളായി തിരിക്കും. ജപ്പാനിലെ മിഷ്തുബിഷി യുഎഫ്ജിക്ക് രണ്ട് നോമിനി ഡയറക്ടർമാരെ നിയമിക്കാൻ അവകാശമുണ്ടാകും.
20 ശതമാനം ഓഹരി കൈമാറുമ്പോൾ പൊതു ഓഹരി ഉടമകളുടെയും പ്രമോട്ടരുടെയും ഉടമസ്ഥാവകാശത്തിൽ കുറവുവരും. ഇടപാടിന് മുൻപ് പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 25.3 ശതമാനവും പബ്ലിക്ക് ഷെയർ ഹോൾഡേഴ്സിങ് 74.7 ശതമാനവുമായിരുന്നു. ജപ്പാൻ കമ്പനി 20 ശതമാനം ഓഹരി പങ്കാളിത്തം നേടുമ്പോൾ പബ്ലിക്ക് ഷെയർ ഹോൾഡേഴ്സിങ് 59.7 ശതമാനവും പ്രമോട്ടർമാരുടെ പങ്കാളിത്തം 20.3 ശതമാനവുമായി കുറയും.
ബൈ റേറ്റിങ് നൽകി ബ്രോക്കറേജ്
ശ്രീറാം ഫിനാനൻസിൽ കവറേജുള്ള 38 അനലിസ്റ്റുകളിൽ 34 പേരാണ് ഓഹരിക്ക് ബൈ റേറ്റിങ് നൽകുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസാണ് ഓഹരിക്ക് ഏറ്റവും ഉയർന്ന ലക്ഷ്യവില നൽകിയിട്ടുള്ളത്. 1,225 രൂപയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നൽകുന്ന ലക്ഷ്യവില.
ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ ഓഹരിക്ക് ബൈ റേറ്റിങ് നൽകുന്നു. ലക്ഷ്യവില 1140 രൂപ. ഇടപാടിലൂടെ കമ്പനിയുടെ പ്രതിയോഹരി ബുക്ക് വാല്യു 24 ശതമാനം വർധിക്കും. കമ്പനിയുടെ ആസ്തികളിൽ നിന്നുള്ള വരുമാനം (RoA) 3.7 ശതമാനം വരെ ഉയരും.
മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 1,080 രൂപയിലാണ് ബൈ റേറ്റിങ് നൽകുന്നത്. സിഎൽഎസ്എ നേരത്തെയുണ്ടായിരുന്ന 840 രൂപയിൽ നിന്നും ഓഹരിക്ക് 1030 രൂപയാക്കി ലക്ഷ്യവില ഉയർത്തി. അധികമായി വരുന്ന മൂലധനം കമ്പനിയുടെ നെറ്റ് ഇന്ററസ്റ്റ് മാർജിനും ആസ്തിയിൽ നിന്നുള്ള വരുമാനവും ഉയർത്തും. പുതിയ ബിസിനസ് സാധ്യതകളിലേക്ക് കടക്കുന്നതോടെ ദീർഘകാല ലാഭം കമ്പനിക്കുണ്ടാകുമെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വറ്റീസ് ഓഹരിയുടെ ലക്ഷ്യവില 840 രൂപയിൽ നിന്നും 990 രൂപയാക്കി.
ഓഹരി പ്രകടനം
തിങ്കളാഴ്ച 3.67 ശതമാനം നേട്ടത്തിൽ 934.80 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അഞ്ചു ദിവസം കൊണ്ട് പത്ത് ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കിയ ഓഹരി ഈ വർഷം ഇതുവരെ 60 ശതമാനം ഉയർന്നു. ഇന്ന് രേഖപ്പെടുത്തിയ 949.80 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications