മുംബൈ:ലഘു സമ്പാദ്യ പദ്ധതികളില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിവരെ നിക്ഷേപമായെത്തിയത് 1.17ലക്ഷം കോടി രൂപ. താഴ്ന്ന വരുമാനക്കാര്‍ക്ക് കാര്യമായിത്തന്നെ ആശ്രയിക്കുന്ന പദ്ധതികളാണ് നിക്ഷേപം വലിയ തോതില്‍ ഒഴുകിയെത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപകുതിയിലെത്തിയ നിക്ഷേപത്തിന്റെ 25 ശതമാനത്തോളം അധികമാണിത്. അഞ്ചു വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ 130 ശതമാനത്തോളമാണ് വര്‍ധന.
പൊതു ജീവിതത്തെ അസാധാരണമാം വിധം കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് നിക്ഷേപ കണക്കിന്റെ പ്രസക്തി. കര്‍ഷകര്‍, മുതിര്‍ന്ന പൗരന്മാര്, പെണ്‍കുട്ടികള്‍.ശമ്പള വരുമാനക്കാര്‍,തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാമുള്ള പദ്ധതികളിലാണ് കാര്യമായ നിക്ഷേപമെത്തിയത്.

സാധാരണക്കരും മധ്യവര്‍ഗക്കാരും ആശ്രയിക്കുന്ന നാഷ്ണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ എന്നിവയിലെല്ലാം കാര്യമായ നിക്ഷേപമെത്തി.
ബാങ്ക് നിക്ഷേപത്തേക്കാള്‍ താരതമ്യേന ഉയര്‍ന്ന പലിശ നല്കുന്നവയാണ് ലഘു സമ്പാദ്യ പദ്ധതികള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിപ്പോ നിരക്കുകള്‍ ഉള്‍പ്പെടെയുള്ളവ കുറച്ചപ്പോള്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയിലും കാര്യമായ ഇടിവുണ്ടായി. എന്നിട്ടും നിക്ഷേപകരുടെ ഇഷ്ട പദ്ധതികളായി ഇവ ഇപ്പോഴും തുടരുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications