സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. ഓണം കഴിഞ്ഞതോടെ വില കുറഞ്ഞ പച്ചക്കറികളാണ് ഇപ്പോൾ തീപിടിച്ച വിലയിലെത്തിയത്. അതോടെ കുടുംബ ബജറ്റ് താളം തെറ്റി. 40 രൂപവരെയാണ് തക്കാളിയുടെ വില. മുരിങ്ങ, പയര്‍, കയ്പക്ക, എന്നിവക്കെല്ലാം വില വര്‍ധിച്ചിരിക്കുകയാണ്. 56 രൂപയായിരുന്ന മുരിങ്ങ 205 രൂപയില്‍ എത്തി. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ.
വില വർദ്ധനവിന് കാരണം
മഴയെത്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി ലോഡ് വരുന്നക് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കോയമ്പത്തൂര്‍, പാവൂര്‍ സത്രം, മൈസൂര്‍, മേട്ടുപ്പാളം, തിരുനെല്‍വേലി, കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. എന്നാൽ അവിടെ മഴ കനത്തതോടെ വിളവിൽ വലിയ കുറവാണുണ്ടായത്. കേരളത്തിൽ മഴയിലുണ്ടായ മാറ്റം പ്രാദേശിക കൃഷികളേയും വ്യാപിച്ചു. പല ഇടത്തും വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം കേരളത്തിൽ ശബരിമല മണ്ഡല കാലം ആരംഭിച്ചതും വില വർദ്ധനവിനെ സ്വീധീനിച്ചിട്ടുണ്ട്.
പൊള്ളിച്ച് തക്കാളിയും ബീറ്റ്റൂട്ടും
കഴിഞ്ഞ ആഴ്ച 15നും 20നും ഇടയിലായിരുന്ന തക്കാളി വില 40 രൂപയായി ഉയർന്നു. ചെറിയുള്ളി 57 രൂപയിലെത്തി. സവാള വില ഹോള്‍സെയിലായി 15നും കടകളില്‍ 20-25നുമാണ് വില്‍പ്പന. ഉരുളക്കിഴങ്ങിന് 23 രൂപയാണ് ഹോള്‍സെയില്‍ വില.കഴിഞ്ഞ ആഴ്ച 35 രൂപയായിരുന്ന പച്ചമുളകിന് ഇപ്പോള്‍ 45 രൂപ നല്‍കണം. ചെറിയ ഉള്ളി 46ല്‍ നിന്ന് 60 ആയും ബീറ്റ്റൂട്ട് 35ൽ നിന്ന് 60 ആയും വെണ്ടക്ക 40ല്‍ നിന്ന് 60 ആയും വർദ്ധിച്ചു. 56 രൂപയായിരുന്ന മുരിങ്ങ 205 രൂപയില്‍ എത്തിയിട്ടുണ്ട്.

വെണ്ടക്ക 40ല്‍ നിന്ന് 60 ആയും കാരറ്റ് 45ല്‍ നിന്ന് 48 ആയും വഴുതിന 35 ല്‍ നിന്ന് 40 ആയും കാബേജ് 15ൽ നിന്ന് 23 ആയും പയര്‍ 25 ല്‍ നിന്ന് 30 ആയും ഉയര്‍ന്നിട്ടുണ്ട്. മണ്ഡലകാലം കഴിയുന്നത് വരെ പച്ചക്കറി വില ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
മുട്ടവിലയും റെക്കോർഡിൽ
സംസ്ഥാനത്ത് കോഴിമുട്ടയുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. ഒരു മുട്ടയ്ക്ക് 7.50 രൂപയാണ് വില. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ഇടിവുണ്ടായതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്ത് സാധാരണയായി മുട്ട ഉത്പാദനം കുറവാണ്. അതോടൊപ്പം ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ആവശ്യകത വര്‍ധിച്ചതും വില വർദ്ധനവിന് കാരണമായി.
1,288.63 കോടി രൂപയുടെ കയറ്റുമതിയാണ് ജനുവരി-ജൂണ്‍ കാലയളവില്‍ നടന്നത്. മുന്‍ വര്‍ഷം ഇതേകാലയളവിൽ ഏകദേശം 595 കോടി രൂപയാണ് കയറ്റ് മതിയിലൂടെ ലഭിച്ചത്. യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തമായി
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications