പണം വേണ്ട, ഓഹരി മതി — ടാറ്റയുമായി ബന്ധം ഉപേക്ഷിക്കാന്‍ എസ്പി ഗ്രൂപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റ ഗ്രൂപ്പുമായുള്ള ഏഴു പതിറ്റാണ്ടുകാലത്തെ ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഷപൂര്‍ജി പലോഞ്ചി (എസ്പി) ഗ്രൂപ്പ്. പങ്കാളിത്തം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വേര്‍പിരിയല്‍ പദ്ധതി എസ്പി ഗ്രൂപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. നിലവില്‍ ടാറ്റ സണ്‍സിനെ രണ്ടു സംഘങ്ങള്‍ ചേര്‍ന്നാണ് നടത്തുന്നതെന്ന് എസ്പി ഗ്രൂപ്പ് പറയുന്നു. ഒന്ന് ടാറ്റ കുടുംബവും മറ്റൊന്ന് മിസ്ത്രി കുടുംബവും. കമ്പനിയുടെ 81.6 ശതമാനം ആസ്തികളില്‍ ടാറ്റ കുടുംബത്തിനാണ് അവകാശം. മിസ്ത്രി കുടുംബത്തിന് അവകാശം 18.37 ശതമാനം ആസ്തികളിലും.

 
പണം വേണ്ട, ഓഹരി മതി — ടാറ്റയുമായി ബന്ധം ഉപേക്ഷിക്കാന്‍ എസ്പി ഗ്രൂപ്പ്

എന്തായാലും ഈ സാഹചര്യത്തില്‍ ടാറ്റ ഗ്രൂപ്പിനൊപ്പം തുടരേണ്ടതില്ലെന്നാണ് എസ്പി ഗ്രൂപ്പിന്റെ തീരുമാനം. കമ്പനിയുമായുള്ള ബന്ധം ഇവര്‍ ഉപേക്ഷിക്കുന്നു. എന്നാല്‍ ഇടപാട് നിര്‍ത്തുമ്പോള്‍ ഒത്തുത്തീര്‍പ്പ് പണമായി വേണ്ട. പകരം ടാറ്റ സണ്‍സിന് പങ്കാളിത്തമുള്ള ടാറ്റ പ്രസ്ഥാനങ്ങളില്‍ തത്തുല്യമായ ഓഹരി വേണം, എസ്പി ഗ്രൂപ്പിന്റെ ആവശ്യം ഇങ്ങനെയാണ്. നിലവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) 72 ശതമാനം ഉടമസ്ഥാവകാശം ടാറ്റ സണ്‍സിനുണ്ട്. എസ്പി ഗ്രൂപ്പിന് ടാറ്റ സണ്‍സിലുള്ള ഉടമസ്ഥാവകാശം 18.37 ശതമാനവും. ഈ സാഹചര്യത്തില്‍ ഡിമാന്‍ഡ് അംഗീകരിക്കുകയാണെങ്കില്‍ ടിസിഎസിന്റെ 13.22 ശതമാനം ഓഹരി എസ്പി ഗ്രൂപ്പിന് ലഭിക്കും. ഇപ്പോഴത്തെ വിപണി മൂല്യമനുസരിച്ച് ഏകദേശം 1.35 കോടി ലക്ഷം രൂപയുടെ ഇടപാടാണിത്.

 

Most Read: 16 ജിബി ഡാറ്റ 160 രൂപയ്ക്ക്; ഇത് മുതലാകില്ലെന്ന് എയർടെൽ, മൊബൈൽ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കുംMost Read: 16 ജിബി ഡാറ്റ 160 രൂപയ്ക്ക്; ഇത് മുതലാകില്ലെന്ന് എയർടെൽ, മൊബൈൽ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കും

അറ്റകടത്തിന്റെ കാര്യത്തില്‍ പട്ടികപ്പെടുത്താത്ത ആസ്തികളുടെ മൂല്യനിര്‍ണയം പുറമെ നിന്നൊരു സംഘത്തെക്കൊണ്ട് നടത്താമെന്ന് എസ്പി ഗ്രൂപ്പ് പറയുന്നു. അറ്റ കടത്തിലേക്ക് ഏകീകരിച്ച പ്രോറാറ്റ ഓഹരികള്‍ (ബ്രാന്‍ഡ് മൂല്യം അടിസ്ഥാനപ്പെടുത്തി) പണമായോ സെക്യൂരിറ്റിയായോ തീര്‍പ്പാക്കാം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ കാര്യത്തില്‍ ത്വരിതഗതിയിലുള്ള മൂല്യനിര്‍ണയമാണ് എസ്പി ഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്നതും. ഇവിടെയും പണമായോ സെക്യൂരിറ്റിയായോ തീര്‍പ്പാക്കല്‍ നടപടികള്‍ സ്വീകരിക്കാമെന്നും ഇവര്‍ അറിയിക്കുന്നു.

നിലവില്‍ ടാറ്റ ഗ്രൂപ്പില്‍ മിസ്ത്രി കുടുംബത്തിന് 1.75 ലക്ഷം കോടി രൂപയുടെ പങ്കാളിത്തമുണ്ട്. എസ്പി ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശം മിസ്ത്രി കുടുംബത്തിനുതന്നെ. 2016 -ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമുതല്‍ മിസ്ത്രി കുടുംബം ടാറ്റ കുടുംബവുമായി നിയമപോരാട്ടം നടത്തുകയാണ്.

Read more about: tata
English summary

SP Group seeks shares in all Tata companies as settlement

SP Group seeks shares in all Tata companies as settlement. Read in Malayalam.
Story first published: Friday, October 30, 2020, 18:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X