മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ദിവസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്കും നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് എന്നീ മറ്റ് പ്രമുഖ കമ്പനികളുടെ അത്ര വലിയ തിരിച്ചടിയുണ്ടായില്ലെങ്കിലും മൂന്നര ശതമാനത്തിന് മുകളിലുള്ള ഇടിവ് രണ്ട് സൂചികളിലും റിലയന്‍സിന് നേരിടേണ്ടി വന്നു.
തുടർച്ചയായ 10 ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് തകർന്നടിഞ്ഞു, ഇടിവിന് കാരണമെന്ത്?
ബിഎസ്ഇയിലും 81.80 രൂപ കുറഞ്ഞ് 2205.55 രൂപ വരെ വിപണി മൂല്യം താഴ്ന്നു. രാവിലെ 2291. 0 എന്ന നിരക്കിലായിരുന്നു ഓപ്പണ്‍ ചെയ്തത്. ഒരു ഘട്ടത്തില്‍ 70 പൈസ ഉയര്‍ത്തി 2291.70 എന്ന നിരക്കില്‍ എത്തിയെങ്കിലും 2287.35 എന്ന നിക്കിലാണ് കച്ചവടം അവസാനിപ്പിച്ചത്. ഏറ്റവും താഴ്ന്ന നിരക്ക് 2195. 10 ആണ്.
ഇന്ന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എച്ചിസിഎല്‍ ടെക്കാണ്. അവരുടെ വിപണി മൂല്യം 6 ശതമാനം ഇടിഞ്ഞു. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെല്‍ എന്നിവരുടേത് നാല് ശതമാനവുമാണ് ഇടിഞ്ഞത്. അതേസമയം ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളില്‍ 2.50ശതമാനംവരെ നേട്ടമുണ്ടായി.
കഴിഞ്ഞ പത്ത് ദിവസത്തെ കുതിപ്പിന് പിന്നാലെയാണ് ഇന്ത്യന്‍ ഓഹരി വിപണി വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. സെന്‍സെക്സ് 1038 ലേക്ക് താഴ്ന്നപ്പോള്‍ നിഫ്റ്റി 11700 എന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു. ബാങ്ക്, ഐടി ഓഹരികളില്‍ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ പ്രമുഖ കമ്പനികളുടെ ഒഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതാണ് തകര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിച്ചത്.
സെൻസെക്സ് കൂപ്പുകുത്തി, 900 പോയിന്റ് ഇടിവ്; ആർഐഎൽ, ഐടി ഓഹരികൾക്ക് കനത്ത നഷ്ടം