തിരുവനന്തപുരം; കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഈ മാസം 16 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ ലോക്ക്ഡൗണിനോട് പൂർണമായി സഹരിക്കുന്നുണ്ട്.അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനം പുറത്തിറങ്ങുന്നൂള്ളൂ. എന്നാൽ ചിലയിടങ്ങളിലെ കടർശന നിയന്ത്രണങ്ങളും കടകളിലെ സമയക്രവുമെല്ലാം ചിലർക്കെങ്കിലും അവശ്യസാധനങ്ങൾ വാങ്ങാൻ ചെറിയ തോതിലെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാനൊരുങ്ങുകയാണ് സപ്ലൈകോയും കുടുംബശ്രീയും.സാധനങ്ങൾ സപ്ലൈകോ നൽകുമ്പോൾ കുടുംബശ്രീ പ്രവർത്തകർ ഈ സാധനങ്ങൾ വീട്ടിലെത്തിക്കും.
കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഡോർ ഡെലിവെറി സിസ്റ്റം ചൊവ്വാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. ഫോൺവഴിയോ വാട്ട്സ് ആപ്പ് സന്ദേശം വഴിയോ ഓഡർ നൽകാം. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓർഡറുകൾ സ്വീകരിക്കുക. ഉച്ചയ്ക്ക് ശേഷം സാധനങ്ങൾ വിതരണം ചെയ്യും. ഒരു ഓർഡറിൽ പരമാവധി 20 കിലോവരെയുള്ള സാധനങ്ങളാണ് ഓർഡർ ചെയ്യാൻ സാധിക്കുക. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ ഹോം ഡെലിവറിയായി നൽകുക.
നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം ലളിതമായ ഈ നിക്ഷേപ മാര്‍ഗങ്ങളിലൂടെ
ഹോം ഡെലിവറി സൗകര്യം ലഭ്യമായ സപ്ലൈകോ ഔട്ട്ലെറ്റുകളുടെ വിവരവും ഫോൺ നമ്പരും സപ്ലൈകോ വെബ്സൈറ്റിൽ ലഭിക്കും. വിതരണകേന്ദ്രങ്ങളിൽ നിന്ന് രണ്ടു കിലോമീറ്റർ ചുറ്റളവുവരെ 40 രൂപയും അതിനുശേഷം അഞ്ചു കിലോമീറ്റർ വരെ 60 രൂപയും അഞ്ചുമുതൽ 10 കിലോമീറ്റർ വരെ 100 രൂപയുമാണ് ഡെലിവറി ചാർജ് ഈടാക്കുക.
വീട്ടിൽ സാധനങ്ങളുമായെത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് ബിൽ കൈമാറേണ്ടത്. നിലവിൽ ഓരോ സപ്ലൈകോ ഔട്ട്ലെറ്റിലും രണ്ടു കുടുംബശ്രീ അംഗങ്ങളെയാണ് ഹോം ഡെലിവറിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഓർഡറുകൾ വർധിക്കുന്നതനുസരിച്ച് കൂടുതൽ അംഗങ്ങളെ നിയോഗിക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.
ക്രിപ്‌റ്റോ കറന്‍സിയില്‍ സുരക്ഷിതമായി എങ്ങനെ നിക്ഷേപം നടത്താം?
നിക്ഷേപം സ്മാര്‍ട്ടാക്കാം; വിപണി ബന്ധിത നിക്ഷേപങ്ങളിലെ റിസ്‌ക് കുറയ്ക്കാം