'അങ്ങനെ കയ്യൊഴിയാന്‍ പറ്റില്ല', ക്രമീകരിച്ച മൊത്തം വരുമാനം (എജിആര്‍) ഇനത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ കുടിശ്ശിക റിലയന്‍സ് ജിയോ അടച്ചുതീര്‍ക്കണമെന്ന് സുപ്രീം കോടതി. 2016 മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സ്പെക്ട്രമാണ് ജിയോ ഉപയോഗിക്കുന്നത്. അതുകൊണ്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ പേരിലുള്ള കുടിശ്ശിക മുഴുവന്‍ ജിയോ അടച്ചുതീര്‍ക്കണം, വെള്ളിയാഴ്ച്ച സുപ്രീം കോടതി വ്യക്തമാക്കി. അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക തീരുമാനം അറിയിച്ചത്. ഇതേസമയം, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സ്പെക്ട്രം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് റിലയന്‍സ് ജിയോ.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി സ്പെക്ട്രം പങ്കിടുക മാത്രമാണ് ജിയോ ചെയ്യുന്നത്. അതുകൊണ്ട് സ്പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ചിലവുകള്‍ മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് ജിയോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കെവി വിശ്വനാഥന് സുപ്രീം കോടതിയെ അറിയിച്ചു. എന്തായാലും വിഷയത്തില്‍ വാദം ഉന്നയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സ്പെക്ട്രത്തിന്റെ 'ഒരു ഭാഗം' മാത്രമാണ് ജിയോ പങ്കിടുന്നത്. 'മറ്റൊരു ഭാഗം' ഉപയോഗിക്കപ്പെടാതെ കിടക്കുകയാണെന്ന് റിലയന്‍സ് ജിയോ കോടതിയില്‍ അറിയിച്ചു.
2016 -ലാണ് ആര്‍കോമിന്റെ സ്പെക്ട്രം പങ്കിടാന്‍ റിലയന്‍സ് ജിയോ തീരുമാനിക്കുന്നത്. ധാരണപ്രകാരം 800 MHz ബാന്‍ഡ് ശേഷിയില്‍ ജിയോ ആര്‍കോം സ്പെക്രം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്പെക്ട്രം ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ ആര്‍കോമിന്റെ കുടിശ്ശിക ജിയോ അടയ്ക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് സുപ്രീം കോടതി. ഇതാദ്യമായാണ് ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തിലെ കുടിശ്ശികയുടെ പേരില്‍ റിലയന്‍സ് ജിയോ പ്രതിക്കൂട്ടിലാവുന്നത്. നേരത്തെ, എജിആര്‍ ഇനത്തില്‍ 195 കോടി രൂപ അടച്ച് ജിയോ അടച്ചിരുന്നു. എന്നാല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഭീമന് കുടിശ്ശിക കമ്പനിക്ക് അപ്രതീക്ഷിത തിരിച്ചടിയാവുകയാണ്.
നിലവില്‍ 31,000 കോടി രൂപയുടെ കുടിശ്ശിക ആര്‍കോമിന് സര്‍ക്കാരിലേക്ക് അടച്ചുതീര്‍ക്കാനുണ്ട്. 2016 -ല്‍ എട്ടു സര്‍ക്കിളുകളിലെ സ്പെക്ട്രം റഇലയന്‍സ് കമ്മ്യൂണിക്കേഷനില്‍ നിന്നും ജിയോ വാങ്ങിയിരുന്നു. 17 സര്‍ക്കിളുകളില്‍ സ്പെക്ട്രം ബാന്‍ഡ് പങ്കിടാനുമാണ് ഇരു കമ്പനികളും ധാരണയായത്. ഏറ്റവും പുതിയ കണക്കുപ്രകാരം ജിയോയുടെ 38 ശതമാനം സ്പെക്രവും റിലയന്‍സ് കമ്മ്യൂണിക്കേഷന്റേതാണ്. സ്പെക്ട്രം ഉപയോഗിക്കുന്നതിന്റെ ഭാഗമായി നിശ്ചിത തുക ആര്‍കോമിന് റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്. എയര്‍സെല്‍, വീഡിയോക്കോണ്‍ കമ്പനികളുടെ സ്പെക്ട്രം ആരാണ് ഉപയോഗിക്കുന്നതെന്ന കാര്യവും വെള്ളിയാഴ്ച്ച സുപ്രീം കോടതി അന്വേഷിച്ചു. 2016 -ല്‍ 2,300 MHz ബാന്‍ഡ് ശേഷിയുള്ള എയര്‍സെല്ലിന്റെ 4ജി സ്പെക്ട്രവും 1,800 MHz ബാന്‍ഡ് ശേഷിയുള്ള വീഡിയോക്കോണിന്റെ 4ജി സ്പെക്ട്രവും എയര്‍ടെല്ലായിരുന്നു വാങ്ങിയത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications