രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളായ ആമസോൺ, സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ട് തുടങ്ങിയവയിലെ ഡെലിവറി തൊഴിലാളികൾ ഡിസംബർ 31 ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഇതിനു മുന്നേ ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികൾ പണിമുടക്ക് നടത്തി. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനും, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ നിന്നും പ്രധാന ടയർ-2 നഗരങ്ങളിൽ നിന്നുമുള്ള ഡെലിവറി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
ഡെലിവറി സമയം വേഗത്തിലാക്കണമെന്ന ആവശ്യം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും അതിന് അനുസൃതമായി തൊഴിലാളികൾക്ക് ന്യായമായ വേതനമോ സ്ഥിരമായ തൊഴിൽ സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യൂണിയൻ നേതാക്കൾ പറയുന്നു.
തൊഴിലാളികളുടെ ആവശ്യങ്ങൾ
- '10 മിനിറ്റ് ഡെലിവറി' എന്ന രീതി അവസാനിപ്പിക്കണം എന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
- ഇതിനു പുറമേ സുതാര്യമായ വേതനം, അപകട ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയും ആവശ്യപ്പെടുന്നു.
- നിർബന്ധിത വിശ്രമ ഇടവേളകളും ന്യായമായ ജോലി സമയവും.
- സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികൾ.
- ജോലിസ്ഥലത്ത് ബഹുമാനവും, ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള മാനുഷികമായ പെരുമാറ്റവും തൊഴിലാളികൾ ആഗ്രഹിക്കുന്നു

ഉത്സവങ്ങൾ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ഡെലിവറി തൊഴിലാളികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് യൂണിയനുകൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വരുമാനം കുറയുന്നതും, നീണ്ട ജോലി സമയവും, സുരക്ഷിതമല്ലാത്ത ഡെലിവറി സമയപരിധിയുമെല്ലാം തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തുന്നു. മാത്രമല്ല യൂണിയനുകളിൽ ചേരുന്ന തൊഴിലാളികളെ പലപ്പോഴായി കമ്പനികൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇനായത്ത് അലി ആരോപിച്ചു.
ശരിയായ വിശദീകരണമില്ലാതെ വർക്ക് ഐഡികൾ പെട്ടെന്ന് ബ്ലോക്ക് ചെയ്യൽ, പേയ്‌മെന്റ് പരാജയങ്ങൾ, ആപ്പുകളിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം തൊഴിലാളികളെ ബാധിക്കുന്നുണ്ട്. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ ഫലപ്രദമായ ഒരു സംവിധാനവുമില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇതിനുള്ള പരിഹാരം കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ട്.
നിലവിൽ, പണിമുടക്കിൽ വലിയ പങ്കാളിത്തം ഉണ്ടായാൽ, ഡിസംബർ 31 ന് പല നഗരങ്ങളിലെയും ഉപഭോക്താക്കൾക്ക് ഭക്ഷണത്തിനും, മറ്റു ഡെലിവറികൾക്കും കാലതാമസം നേരിടേണ്ടി വന്നേക്കാം. ഇത് കമ്പനികൾക്ക് വലിയ നഷ്ടം സൃഷ്ടിക്കും.
പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും
ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട തടസ്സം നേരിടേണ്ടി വന്നേക്കാം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications