രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളായ ആമസോൺ, സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ട് തുടങ്ങിയവയിലെ ഡെലിവറി തൊഴിലാളികൾ ഡിസംബർ 31 ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഇതിനു മുന്നേ ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികൾ പണിമുടക്ക് നടത്തി. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനും, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ നിന്നും പ്രധാന ടയർ-2 നഗരങ്ങളിൽ നിന്നുമുള്ള ഡെലിവറി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
ഡെലിവറി സമയം വേഗത്തിലാക്കണമെന്ന ആവശ്യം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും അതിന് അനുസൃതമായി തൊഴിലാളികൾക്ക് ന്യായമായ വേതനമോ സ്ഥിരമായ തൊഴിൽ സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യൂണിയൻ നേതാക്കൾ പറയുന്നു.
തൊഴിലാളികളുടെ ആവശ്യങ്ങൾ
- '10 മിനിറ്റ് ഡെലിവറി' എന്ന രീതി അവസാനിപ്പിക്കണം എന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
- ഇതിനു പുറമേ സുതാര്യമായ വേതനം, അപകട ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയും ആവശ്യപ്പെടുന്നു.
- നിർബന്ധിത വിശ്രമ ഇടവേളകളും ന്യായമായ ജോലി സമയവും.
- സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികൾ.
- ജോലിസ്ഥലത്ത് ബഹുമാനവും, ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള മാനുഷികമായ പെരുമാറ്റവും തൊഴിലാളികൾ ആഗ്രഹിക്കുന്നു

ഉത്സവങ്ങൾ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ഡെലിവറി തൊഴിലാളികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് യൂണിയനുകൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വരുമാനം കുറയുന്നതും, നീണ്ട ജോലി സമയവും, സുരക്ഷിതമല്ലാത്ത ഡെലിവറി സമയപരിധിയുമെല്ലാം തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തുന്നു. മാത്രമല്ല യൂണിയനുകളിൽ ചേരുന്ന തൊഴിലാളികളെ പലപ്പോഴായി കമ്പനികൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇനായത്ത് അലി ആരോപിച്ചു.
ശരിയായ വിശദീകരണമില്ലാതെ വർക്ക് ഐഡികൾ പെട്ടെന്ന് ബ്ലോക്ക് ചെയ്യൽ, പേയ്‌മെന്റ് പരാജയങ്ങൾ, ആപ്പുകളിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം തൊഴിലാളികളെ ബാധിക്കുന്നുണ്ട്. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ ഫലപ്രദമായ ഒരു സംവിധാനവുമില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇതിനുള്ള പരിഹാരം കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ട്.
നിലവിൽ, പണിമുടക്കിൽ വലിയ പങ്കാളിത്തം ഉണ്ടായാൽ, ഡിസംബർ 31 ന് പല നഗരങ്ങളിലെയും ഉപഭോക്താക്കൾക്ക് ഭക്ഷണത്തിനും, മറ്റു ഡെലിവറികൾക്കും കാലതാമസം നേരിടേണ്ടി വന്നേക്കാം. ഇത് കമ്പനികൾക്ക് വലിയ നഷ്ടം സൃഷ്ടിക്കും.
പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും
ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട തടസ്സം നേരിടേണ്ടി വന്നേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications