അധിക താരിഫിൽ പുകഞ്ഞ് രാജ്യം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും വിപണികളിലും സ്വാധീനം ചെലുത്തുമോ..?
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് ഏർപ്പെടുത്തിയ അധിക താരിഫ് നിരക്കുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന ചർച്ചയിലാണ് രാജ്യം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയർന്നു. വ്യാപാര ഉപരോധത്തിന് സമാനമായ ഈ ഉയർന്ന താരിഫ് ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ 80 ബേസിസ് പോയിന്‍റുകൾ വരെ കുറവുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.
മോർഗൻ സ്റ്റാൻലി
50 ശതമാനം താരിഫ് യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 67 ശതമാനത്തിനും ബാധകമാണെന്നാണ് മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നത്. അതായത് 58 ബില്യൺ ഡോളർ (ജിഡിപിയുടെ 1.5%) ഭീഷണി നേരിടുന്നു. ഇന്ത്യയുടെ യുഎസ് കയറ്റുമതിയുടെ ഏകദേശം 30% ആയ ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രോണിക്സ് കയറ്റുമതി മാത്രമേ ഇപ്പോൾ ഇളവിലുള്ളൂ. "എല്ലാ ചരക്ക് കയറ്റുമതിയും 50% താരിഫ് നിരക്കിന് വിധേയമാണെന്ന് കരുതുക, വളർച്ചയിൽ നേരിട്ടുള്ള ആഘാതം 60bps ആയിരിക്കാൻ സാധ്യതയുണ്ട്, അതേസമയം പരോക്ഷമായ ആഘാതം 12 മാസ കാലയളവിൽ സമാനമായ അളവിൽ ആയിരിക്കാം," മോർഗൻ സ്റ്റാൻലി വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇളവ് ലഭിക്കാത്ത വസ്തുക്കളുടെ 67% ഉൾക്കൊള്ളുന്ന സാഹചര്യത്തിൽ പോലും നേരിട്ടുള്ള ആഘാതവും പരോക്ഷ ആഘാതവും 40bps ആയിരിക്കാം. ഇത് മൊത്തം ആഘാതം 80bps ആയി ഉയർത്തുന്നു എന്നും മോർഗൻ സ്റ്റാൻലി.
കേന്ദ്ര സർക്കാർ സാമ്പത്തിക ഏകീകരണം താൽക്കാലികമായി നിർത്തിവയ്ക്കാനും ആഭ്യന്തര ആവശ്യകതയെ പിന്തുണയ്ക്കുന്നതിനായി മൂലധന ചെലവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് മോർഗൻ സ്റ്റാൻലിയുടെ സാമ്പത്തിക വിദഗ്ദ്ധ ഉപാസന ചച്ര കരുതുന്നത്.

ഗോൾഡ്മാൻ സാച്ച്സ്
ഗോൾഡ്മാൻ സാച്ച്സ് ഇതിനകം തന്നെ 25% താരിഫിൽ നിന്ന് ജിഡിപി വളർച്ചയിൽ 0.3 ശതമാനം പോയിന്‍റ് ഇടിവ് വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അധിക തീരൂവ കൂടി വന്നതോടെ മറ്റൊരു 0.3 ശതമാനം കൂടി ഇടിവുണ്ടാകാനാണ് സാധ്യത. എന്നിരുന്നാലും, മൂന്ന് ആഴ്ചത്തെ സമയവും ആ സമയത്തിനുള്ളിൽ നടക്കാൻ സാധ്യതയുള്ള നയതന്ത്ര ചർച്ചകളിലും ബ്രോക്കറേജ് പ്രതീക്ഷ പുലർത്തുന്നുണ്ട്.
എംകെ ഗ്ലോബൽ
50% താരിഫ് യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ഏതാണ്ട് പൂർണ്ണമായും നിർത്തലാക്കും. തുണിത്തരങ്ങൾ, ആഭരണങ്ങൾ പോലുള്ള തൊഴിൽ മേഖലകളിൽ തിരിച്ചടികൾ ഉണ്ടാകുമെന്നാണ് എംകെ ഗ്ലോബലിലെ ശേഷാദ്രി സെൻ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഈ മേഖലകൾക്ക് സർക്കാർ നൽകുന്ന പിന്തുണ പോസിറ്റീവാണ്. ട്രംപിന്‍റെ തന്ത്രം ശുദ്ധമായ നാടകമാണെന്ന് എസ്‌ബിഐ സെക്യൂരിറ്റീസ് പറയുന്നത്.
ഓഹരി വിപണിയെ ബാധിക്കുമോ..?
ട്രംപിന്‍റെ നീക്കങ്ങളിൽ ഓഹരി വിപണിയിലെ നിക്ഷേപകർക്ക് ആശങ്കയുണ്ട്. പീക്ക് ലെവലുകളിലെ അനിശ്ചിതത്വം കണക്കിലെടുത്ത്, എംകെ ഗ്ലോബൽ നാല് പോയിന്‍റ് സർവൈവൽ ഗൈഡ് വാഗ്ദാനം ചെയ്യുന്നു. കയറ്റുമതി അധിഷ്ഠിതവും ആഗോളതലത്തിൽ വ്യാപാരമുള്ള മേഖലകളിലേക്കുള്ള എക്സ്പോഷർ കുറയ്ക്കുക. അന്തിമ വ്യാപാര കരാർ ഇപ്പോൾ കാണുന്നതുപോലെ മോശമല്ലെങ്കിൽ പോലും, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഒരു മാന്ദ്യം അനിവാര്യമാണെന്ന് തോന്നുന്നു. മാർക്കറ്റ് തിരുത്തൽ ഇവിടെ നിന്ന് 5% ന് മുകളിലാണെങ്കിൽ ഡിപ്പ് വാങ്ങുക എന്നും ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്നു.


Click it and Unblock the Notifications


