ട്രെയിന്‍ യാത്രികര്‍, പ്രത്യേകിച്ചും ദീര്‍ഘദൂര യാത്ര നടത്തുന്ന സ്ലീപ്പര്‍ക്ലാസ് യാത്രികര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് ശുചിത്വമില്ലായ്മ. ചിതറിക്കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും വൃത്തിഹീനമായ ടോയ്ലറ്റും ദുര്‍ഗന്ധവും യാത്ര അസഹ്യമാക്കുന്നു. നിയുക്ത സ്റ്റേഷനില്‍ മാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ബോഗികളെ വൃത്തിഹീനമാക്കുന്നത്.

ഈ ദുര്‍ഗതിയ്ക്ക് പരിഹാരമായി സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പുതിയ സജ്ജീകരണം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരു പ്രൊഫഷണല്‍ ടീമാണ് ഇനി ട്രെയ്ന്‍ ശുചീകരണത്തിന് ചുക്കാന്‍ പിടിക്കുക. ജനറല്‍ ക്ലാസ് ഉള്‍പ്പടെയുള്ള കോച്ചുകള്‍ പലപ്പോഴായി, ആവശ്യാനുസരണം വൃത്തിയാക്കപ്പെടും.
നിയുക്ത സ്റ്റേഷനുകളിലെത്തിയാല്‍ മാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന രീതിയില്‍ നിന്നുള്ള, മാറ്റമാണിത്.
പുതിയ പദ്ധതി
നിലവില്‍ പ്രത്യേക സ്റ്റോപ്പുകളിലാണ് ട്രെയ്ന്‍ വൃത്തിയാക്കപ്പെടുന്നത്. പുതിയ പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ, യാത്രയിലുടനീളം, അതായത്, മണിക്കൂര്‍ ഇടവിട്ടോ അല്ലെങ്കില്‍ ആവശ്യാനുസരണമോ ട്രെയ്ന്‍ വൃത്തിയാക്കപ്പെടും. ഇതിനായി വിമാനത്തില്‍ ജോലി ചെയ്ത് പരിചയമുള്ള പ്രൊഫഷണല്‍ ജീവനക്കാരെ നിയുക്തരാക്കും.
"പീക്ക്, നോണ്‍-പീക്ക് സമയങ്ങളെ അടിസ്ഥാനമാക്കി വൃത്തിയാക്കലിന്റെ ആവൃത്തി നിയന്ത്രിക്കപ്പെടും.കൂടാതെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശുചീകരണ പ്രക്രിയ നിരീക്ഷിക്കുന്നതിന് വാര് റൂമുകള്‍ സൃഷ്ടിക്കും," റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
കോച്ചുകള്‍, ടോയ്ലറ്റുകള്, ബേസിനുകള്‍ എന്നിവ വൃത്തിയാക്കല്‍, മാലിന്യ ശേഖരണം, ചെറിയ അറ്റകുറ്റപ്പണികള്‍, വെള്ളം നിറയ്ക്കുന്നതിന്റെ ഏകോപനം, സുരക്ഷാ ഉപകരണങ്ങളുടെ അവസ്ഥ പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യല്‍ എന്നിവ സേവനങ്ങളില്‍ ഉള്‍പ്പെടും. സാങ്കേതികവിദ്യ ഉപയോഗിച്ച് തത്സമയം നിരീക്ഷണം, ഫീഡ്ബാക്ക്, പ്രകടന മാനേജ്മെന്റ് എന്നിവ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടം
ആദ്യഘട്ടത്തില്‍ 80 ട്രെയ്നുകളിലാണ് പരിഷ്ക്കരണം. ഇതിനായി ട്രെയ്നുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയകരമാകുന്നതിനനുസരിച്ച് പദ്ധതി മറ്റ് ട്രെയ്നുകളിലേയ്ക്കും വ്യാപിപ്പിക്കും.
ചരക്ക് കൈമാറ്റം
ചരക്ക് ബിസിനസ് ശക്തിപ്പെടുത്താനുള്ള പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. വെയര്‍ഹൗസുകള്‍, ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍, പ്രോസസ്സിംഗ്, അഗ്രഗേഷന്‍ യൂണിറ്റുകള്‍ എന്നിവ വികസിപ്പിക്കുക, ഉപയോഗശൂന്യമായ ഗോഡൗണുകള്‍ ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകളായി അപ്ഗ്രേഡ് ചെയ്യുക എന്നതാണ് പദ്ധതി.
സ്വന്തമായി റെയില്‍വേ ട്രാക്കുകളോ (സൈഡിംഗ്സ് എന്ന് വിളിക്കുന്നു) സ്വകാര്യ ചരക്ക് സ്റ്റേഷനുകളോ ഉള്ള വ്യവസായങ്ങളേയും കമ്പനികളേയും ഗതി ശക്തി കാര്‍ഗോ ടെര്‍മിനല്‍ സംവിധാനത്തിലേക്ക് റെയില്‍വേ ക്ഷണിക്കുന്നു.
അനാവശ്യമായ വഴക്കുകളോ കാലതാമസമോ ഒഴിവാക്കാന്‍, തര്‍ക്ക പ്രതിരോധ ചട്ടക്കൂടും സ്ഥാപിച്ചിട്ടുണ്ട്. അതായത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, കക്ഷികള്‍ക്ക്
ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരില്ല. പകരം, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അധികാരം ഡിവിഷണല്‍ മാനേജര്‍മാരില്‍ നിക്ഷിപ്തമാകും.
ഇന്ത്യന്‍ റെയില്‍വേയുടെ രണ്ട് പ്രധാന ശക്തികേന്ദ്രങ്ങള്‍-യാത്രക്കാരും ചരക്കുകകളും- ഇനി സുഖമമായി ലക്ഷ്യസ്ഥാനം താണ്ടും.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications