ട്രെയിന്‍ യാത്രികര്‍, പ്രത്യേകിച്ചും ദീര്‍ഘദൂര യാത്ര നടത്തുന്ന സ്ലീപ്പര്‍ക്ലാസ് യാത്രികര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് ശുചിത്വമില്ലായ്മ. ചിതറിക്കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും വൃത്തിഹീനമായ ടോയ്ലറ്റും ദുര്‍ഗന്ധവും യാത്ര അസഹ്യമാക്കുന്നു. നിയുക്ത സ്റ്റേഷനില്‍ മാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ബോഗികളെ വൃത്തിഹീനമാക്കുന്നത്.

ഈ ദുര്‍ഗതിയ്ക്ക് പരിഹാരമായി സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പുതിയ സജ്ജീകരണം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരു പ്രൊഫഷണല്‍ ടീമാണ് ഇനി ട്രെയ്ന്‍ ശുചീകരണത്തിന് ചുക്കാന്‍ പിടിക്കുക. ജനറല്‍ ക്ലാസ് ഉള്‍പ്പടെയുള്ള കോച്ചുകള്‍ പലപ്പോഴായി, ആവശ്യാനുസരണം വൃത്തിയാക്കപ്പെടും.
നിയുക്ത സ്റ്റേഷനുകളിലെത്തിയാല്‍ മാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന രീതിയില്‍ നിന്നുള്ള, മാറ്റമാണിത്.
പുതിയ പദ്ധതി
നിലവില്‍ പ്രത്യേക സ്റ്റോപ്പുകളിലാണ് ട്രെയ്ന്‍ വൃത്തിയാക്കപ്പെടുന്നത്. പുതിയ പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ, യാത്രയിലുടനീളം, അതായത്, മണിക്കൂര്‍ ഇടവിട്ടോ അല്ലെങ്കില്‍ ആവശ്യാനുസരണമോ ട്രെയ്ന്‍ വൃത്തിയാക്കപ്പെടും. ഇതിനായി വിമാനത്തില്‍ ജോലി ചെയ്ത് പരിചയമുള്ള പ്രൊഫഷണല്‍ ജീവനക്കാരെ നിയുക്തരാക്കും.
"പീക്ക്, നോണ്‍-പീക്ക് സമയങ്ങളെ അടിസ്ഥാനമാക്കി വൃത്തിയാക്കലിന്റെ ആവൃത്തി നിയന്ത്രിക്കപ്പെടും.കൂടാതെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശുചീകരണ പ്രക്രിയ നിരീക്ഷിക്കുന്നതിന് വാര് റൂമുകള്‍ സൃഷ്ടിക്കും," റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
കോച്ചുകള്‍, ടോയ്ലറ്റുകള്, ബേസിനുകള്‍ എന്നിവ വൃത്തിയാക്കല്‍, മാലിന്യ ശേഖരണം, ചെറിയ അറ്റകുറ്റപ്പണികള്‍, വെള്ളം നിറയ്ക്കുന്നതിന്റെ ഏകോപനം, സുരക്ഷാ ഉപകരണങ്ങളുടെ അവസ്ഥ പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യല്‍ എന്നിവ സേവനങ്ങളില്‍ ഉള്‍പ്പെടും. സാങ്കേതികവിദ്യ ഉപയോഗിച്ച് തത്സമയം നിരീക്ഷണം, ഫീഡ്ബാക്ക്, പ്രകടന മാനേജ്മെന്റ് എന്നിവ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടം
ആദ്യഘട്ടത്തില്‍ 80 ട്രെയ്നുകളിലാണ് പരിഷ്ക്കരണം. ഇതിനായി ട്രെയ്നുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയകരമാകുന്നതിനനുസരിച്ച് പദ്ധതി മറ്റ് ട്രെയ്നുകളിലേയ്ക്കും വ്യാപിപ്പിക്കും.
ചരക്ക് കൈമാറ്റം
ചരക്ക് ബിസിനസ് ശക്തിപ്പെടുത്താനുള്ള പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. വെയര്‍ഹൗസുകള്‍, ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍, പ്രോസസ്സിംഗ്, അഗ്രഗേഷന്‍ യൂണിറ്റുകള്‍ എന്നിവ വികസിപ്പിക്കുക, ഉപയോഗശൂന്യമായ ഗോഡൗണുകള്‍ ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകളായി അപ്ഗ്രേഡ് ചെയ്യുക എന്നതാണ് പദ്ധതി.
സ്വന്തമായി റെയില്‍വേ ട്രാക്കുകളോ (സൈഡിംഗ്സ് എന്ന് വിളിക്കുന്നു) സ്വകാര്യ ചരക്ക് സ്റ്റേഷനുകളോ ഉള്ള വ്യവസായങ്ങളേയും കമ്പനികളേയും ഗതി ശക്തി കാര്‍ഗോ ടെര്‍മിനല്‍ സംവിധാനത്തിലേക്ക് റെയില്‍വേ ക്ഷണിക്കുന്നു.
അനാവശ്യമായ വഴക്കുകളോ കാലതാമസമോ ഒഴിവാക്കാന്‍, തര്‍ക്ക പ്രതിരോധ ചട്ടക്കൂടും സ്ഥാപിച്ചിട്ടുണ്ട്. അതായത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, കക്ഷികള്‍ക്ക്
ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരില്ല. പകരം, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അധികാരം ഡിവിഷണല്‍ മാനേജര്‍മാരില്‍ നിക്ഷിപ്തമാകും.
ഇന്ത്യന്‍ റെയില്‍വേയുടെ രണ്ട് പ്രധാന ശക്തികേന്ദ്രങ്ങള്‍-യാത്രക്കാരും ചരക്കുകകളും- ഇനി സുഖമമായി ലക്ഷ്യസ്ഥാനം താണ്ടും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം



Click it and Unblock the Notifications