രണ്ട് മാസത്തെ നിരക്ക് വര്‍ധനവിന് ശേഷം രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. പ്രതിമാസ പരിഷ്‌കരണത്തിൽ ജൂലൈ 1 ന്, സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി) എൽപിജി സിലിണ്ടറുകളുടെ വില ഒരു രൂപ മുതൽ 4.5 രൂപ വരെ ഉയർത്തിരുന്നു. സാധാരണ എൽപിജി സിലിണ്ടർ വില എല്ലാ മാസവും ആദ്യ ദിവസം അവലോകനം ചെയ്യാറുണ്ട്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളര്‍ വിനിമയ നിരക്കും അനുസരിച്ച് വില ഉയരുകയോ താഴുകയോ ചെയ്യാം.
മെയ് മാസത്തിൽ വില കുത്തനെ കുറച്ചതിനുശേഷം സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ നിരക്കിൽ വരുത്തുന്ന തുടർച്ചയായ രണ്ടാം മാസത്തെ വർദ്ധനവായിരുന്നു ജൂലൈ ഒന്നിലേത്. ജൂലൈ മാസത്തിൽ ഡൽഹിയിൽ എൽപിജി നിരക്ക് സിലിണ്ടറിന് ഒരു രൂപയും മുംബൈയിൽ 3.5 രൂപയുമാണ് ഉയർത്തിയത്. ജൂണിൽ നിരക്ക് വർധന 11.50 രൂപയായിരുന്നു. മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകളുടെ വില 162.50 രൂപ കുറച്ച് 581.50 രൂപയാക്കിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ആഗോള ഇന്ധന വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ മാര്‍ച്ചില്‍ എല്‍പിജി നിരക്ക് 805.50 രൂപയായി കുറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ എല്‍പിജി സിലിണ്ടര്‍ നിരക്ക് 858.50 രൂപയായിരുന്നു.
ടിക്ടോക്ക് യുഎസിൽ നിന്ന് പുറത്താകുമെന്ന് സൂചന; പ്രവർത്തനാവകാശം സ്വന്തമാക്കാൻ മൈക്രോസോഫ്‌റ്റ്
ഏറ്റവും പുതിയ എൽപിജി സിലിണ്ടർ നിരക്കുകൾ ( (ഇൻഡെയ്ൻ – സബ്‌സിഡിയില്ലാതെ - 14.2 കിലോ):
ഡൽഹി - 594 രൂപ
കൊൽക്കത്ത - 621 രൂപ
മുംബൈ - 594 രൂപ
ചെന്നൈ - 610.50 രൂപ
ഉപഭോക്താക്കള്‍ വിപണി വിലയ്ക്ക് എൽപിജി സിലിണ്ടറുകൾ വാങ്ങുമ്പോള്‍ യോഗ്യരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ നേരിട്ട് സബ്‌സിഡി നൽകുകയാണ് പതിവ്. നിയമാനുസൃതം ഒരു കുടുംബത്തിന് ഗാര്‍ഹികാവശ്യത്തിനായി 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾക്ക് മാത്രമേ സബ്‌സിഡി നിരക്കിൽ അർഹതയുള്ളൂ. ഇന്ത്യൻ രൂപയുടെ ഇടിവും ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്.
വായ്‌പ മൊറട്ടോറിയം ഓഗസ്റ്റിനപ്പുറം നീട്ടേണ്ട ആവശ്യമില്ല; രജനിഷ് കുമാർ
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, നികുതി വരുമാനം കൂപ്പുകുത്തി