വര്‍ഷങ്ങളായി ചൈനയെ ആഗോള ഉല്പാദന കേന്ദ്രം എന്നാണ് ലോകം വിളിക്കുന്നത്. എന്നാല്‍, കയറ്റുമതിയിലെ അവരുടെ പ്രധാന്യം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദേശ കമ്പനികളെല്ലാം ചൈനയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു. തല്‍ഫലമായി കോര്‍പ്പറേറ്റ് നേതാക്കള്‍ക്ക് ചൈനയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ആഗോള വിതരണ ശൃംഖലയിലെ 260 നേതാക്കളില്‍ നടത്തിയ സര്‍വേയില്‍, മൂന്ന് കമ്പനികളില്‍ ഒരെണ്ണം ചൈന വിടാന്‍ ആഗ്രഹിക്കുന്നു എന്ന ഫലമാണ് ലഭിച്ചിരിക്കുന്നത്. ഉടനടിയോ അല്ലെങ്കില്‍ രണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്ന് സോഴ്സിംഗും നിര്‍മ്മാണവും മാറ്റാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.
യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ആദ്യത്തെ പ്രശ്നം. ഇതോടെ, ചൈനയെ വളരെയധികം ആശ്രയിക്കുന്നത് ഒരു മോശം ആശയമാണെന്ന് കമ്പനികള്‍ മനസിലാക്കി. എന്നാല്‍, ചൈനയുടെ എല്ലാ തര്‍ക്കങ്ങളിലും ഓപ്പറേറ്റിംഗ് ഫാക്ടറികള്‍ വിലകുറഞ്ഞതല്ലതാനും. 370 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ചരക്കുകള്‍ക്കാണ് ഇക്കാലയളവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്. ചില കമ്പനികള്‍ക്ക് ചെലവ് 100 ദശലക്ഷം ഡോളര്‍ വരെ വര്‍ധിച്ചു. ഇതോടെ, വ്യാപാരയുദ്ധത്തിന്റെ പാരമ്യത്തില്‍ 50 -ലധികം കമ്പനികള്‍ ചൈന വിട്ടു. ഇതിനുപുറമെ, നോവല്‍ കൊറോണ വൈറസ് വ്യാപിച്ചതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ട്രംപ് തുടര്‍ന്നും ചൈനയെ കുറ്റപ്പെടുത്തി. ഉയിഗുറുകള്‍ക്കെതിരായ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ കാരണം അമേരിക്കന്‍ കമ്പനികള്‍ സിന്‍ജിയാങില്‍ പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കേ ചൈനയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം പ്രതീക്ഷിക്കാം.
നിലവിലുള്ള ക്രോസ്ഫയറില്‍ അകപ്പെടാന്‍ ബിസിനസ് നേതാക്കള്‍ ആഗ്രഹിക്കാത്തതിനാല്‍, അവര്‍ ചൈന വിടാനൊരുങ്ങുകയാണ്. ചൈനയില്‍ നിന്ന് മാറാനൊരുങ്ങുന്ന കമ്പനികള്‍ക്ക് ഒന്നിലേറെ ലക്ഷ്യസ്ഥാനങ്ങള്‍ നിലവിലുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി നൈക്ക് തങ്ങളുടെ ഫാക്ടറികള്‍ തെക്കു-കിഴക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും മാറ്റുകയാണ്. പ്രമുഖ ആഗോള നിര്‍മ്മാതാക്കളായി അതിവേഗം ഉയര്‍ന്നുവരുന്ന വിയറ്റ്നാമിലാകട്ടെ തൊഴില്‍ ചെലവ് 60 ശതമാനം കുറവാണ്. ഐഫോണ്‍ നിര്‍മ്മാതാക്കളായ തായ്വാനിലെ ഫോക്സ്കോണിന് പോലും ചൈനയ്ക്ക് പുറത്ത് ഏറ്റവും വലിയ ഹബ്ബുകളുണ്ട്. ഇതാണ് ചൈന് പ്ലസ് വണ്‍ തന്ത്രം - ചൈനയ്ക്ക് പുറത്ത് ഒരു അധിക അടിത്തറ ഉണ്ടാക്കുക.
മറ്റ് രാജ്യങ്ങള്‍ ഇതില്‍ പങ്കുചേരാനും ചൈന വിടുന്ന കമ്പനികള്‍ക്ക് ആതിഥേയത്വം വഹിക്കാനും ആഗ്രഹിക്കുന്നു. ഇതിനായി, തായ്വാന് വിലകുറഞ്ഞ ധനകാര്യവും നികുതിയിളവും വാഗ്ദാനം ചെയ്യുന്നു. ഇവര്‍ കഴിഞ്ഞ വര്‍ഷം 30 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തുകയുണ്ടായി. ഇത്തരത്തിലുള്ള കമ്പനികളെ തിരികെ കൊണ്ടുവരാനായി രണ്ട് ബില്യണ്‍ ഡോളറാണ് ജപ്പാന് നീക്കിവെച്ചിരിക്കുന്നത്. ആയിരത്തിലധികം അമേരിക്കന്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ ഇന്ത്യയും ശ്രമിച്ചു. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്കൊപ്പം സഹകരിക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് ഫോക്സ്കോണ്‍. ഈ രാജ്യങ്ങള്‍ സുരക്ഷിതമായ ഒരു ബിസിനസ് അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, ചൈനയുമായുള്ള ബന്ധം ഒഴിവാക്കി ആഗോള വിതരണ ശൃംഖലകള്‍ ഈ രാജ്യങ്ങളുമായി സഹകരിക്കാനുള്ള സാധ്യതയും ഏറെയാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications