കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് സ്വർണ വിലയിൽ 1600 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 42000 രൂപ വരെ ഉയർന്ന സ്വർണ വില ഇന്ന് 39800 രൂപയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഓഗസ്റ്റ് 7,8,9 തീയതികളിൽ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്.
ഇന്നലത്തെ വില
ഇന്നലെ രാവിലെ സ്വർണ വില പവന് 400 രൂപ കുറഞ്ഞ് 41200ൽ എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണ വില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് വില 40800 രൂപയിലെത്തി. ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്.
ഇന്ത്യൻ വിപണിയിലും വില ഇടിവ്
ഇന്ത്യൻ വിപണിയിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 3% അഥവാ 1,500 കുറഞ്ഞ് 50,441 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 5% അല്ലെങ്കിൽ 5,000 ഇടിഞ്ഞ് 61972 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 6% അഥവാ 3,200 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ വില 56,000 രൂപയിലും വെള്ളി വില 78,000 രൂപയിലുമെത്തിയിരുന്നു.
പൊള്ളുന്ന വിലയിലും പൊന്ന് വാങ്ങാൻ ആളുണ്ട്; ഇറക്കുമതിയിൽ വർദ്ധനവ്
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്നും ഇടിഞ്ഞു. സ്‌പോട്ട് സ്വർണ വില 2.1 ശതമാനം ഇടിഞ്ഞ് 1,872.61 ഡോളറിലെത്തി. യുഎസ് ഫ്യൂച്ചറുകൾ 1,900 ഡോളറിന് താഴെയാണ്. സിൽവർ ഫ്യൂച്ചർ വിലയും കുത്തനെ ഇടിഞ്ഞു. 7 ശതമാനം ഇടിഞ്ഞ് ഔൺസിന് 24.2 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച ഔൺസിന് 2,000 ഡോളറിനു മുകളിൽ ഉയർന്നതിനുശേഷം, യുഎസ് ബോണ്ട് വരുമാനം വർദ്ധിക്കുകയും ഡോളർ വീണ്ടും ഉയരുകയും ചെയ്തതോടെ സ്വർണം വില കുത്തനെ ഇടിഞ്ഞു.
സ്വർണം പണയം വയ്ക്കാനുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ ഈ ബാങ്കുകളിൽ
ഇടിഎഫ്
സ്വർണ്ണ വിലയിലെ കുത്തനെയുള്ള ഇടിവ് സ്വർണ്ണ ഇടിഎഫ് നിക്ഷേപം കുറയാൻ കാരണമായി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ചൊവ്വാഴ്ച 0.3 ശതമാനം ഇടിഞ്ഞ് 1,257.93 ടണ്ണായി. റഷ്യയുടെ കോവിഡ് -19 വാക്‌സിനേഷനെക്കുറിച്ചുള്ള വാർത്തയാണ് സ്വർണ വിലയിലെ ഇടിവിന് പ്രധാന കാരണം. കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിനാൽ സ്വർണം നിക്ഷേപകരുടെ പ്രിയപ്പെട്ട അസറ്റ് ക്ലാസായി മാറിയിരുന്നു.