കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കകൾക്കിടയിൽ സ്വർണ വില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആഗോള സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നതും വലിയ ഉത്തേജനം നൽകാൻ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കുന്നതും ബുള്ളിയൻ കുതിച്ചുയരാൻ കാരണമായി. ഓഹരികൾ ഇടിഞ്ഞതോടെ കഴിഞ്ഞ മാസം നിർബന്ധിത വിൽപ്പനയിൽ കുടുങ്ങിയതിനുശേഷം, സ്വർണം ശക്തമായ വീണ്ടെടുക്കൽ നടത്തി.
വില വർദ്ധനവ്
നാലാഴ്ച മുമ്പ് 1,400 ഡോളറിൽ ട്രേഡ് ചെയ്ത ശേഷം ഫ്യൂച്ചറുകൾ ഇപ്പോൾ ഔൺസിന് 1,800 ഡോളറിലെത്തി. സ്‌പോട്ട് വിലകളിലും വർദ്ധനവ് തുടരുന്നു. നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണത്തെ കണക്കാക്കുന്നതാണ് വില കുത്തനെ ഉയരാൻ കാരണം. ന്യൂയോർക്കിലെ കോമെക്‌സിൽ സ്വർണ്ണ വില ഈ വർഷം 17 ശതമാനം ഉയർന്നു. ഇത് 2011 ൽ സ്ഥാപിച്ച റെക്കോർഡിനേക്കാൾ 10 ശതമാനം താഴെയാണ്. ഫ്യൂച്ചേഴ്സ് കോമെക്സിൽ 1.3 ശതമാനം ഉയർന്ന് 1,785 ഡോളറിലെത്തി, ഇത് 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
ഇടിഎഫ്
ബുള്ളിയൻ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം റെക്കോർഡിലേക്ക് ഉയർന്നു. നിക്ഷേപകർ അധിക പോർട്ട്‌ഫോളിയോ പരിരക്ഷണം തേടുന്നതിന്റെ ഭാഗമാണിത്. തിങ്കളാഴ്ച, എസ്‌പിഡിആർ ഗോൾഡ് ഷെയറുകൾ 1,000 ടണ്ണിൽ നിന്ന് 2013ന് പകുതിക്ക് ശേഷം ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവുടെ വിലയും കുത്തനെ ഉയർന്നു.
കേരളത്തിലെ വില
സംസ്ഥാനത്ത് സ്വർണ വില ഇന്ന് വീണ്ടും കൂടി. ഇതോടെ സ്വര്‍ണ വില പുതിയ റെക്കോര്‍ഡിലെത്തി. പവന് 33600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4200 രൂപയാണ് നിരക്ക്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും വില കൂടാൻ കാരണം. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും വില കുത്തനെ ഉയരാൻ തുടങ്ങി.
പഴയ സ്വർണത്തിന്റെ വിൽപ്പന
കൊറോണ ഭീതിയ്ക്കിടെ വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ, ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കുകയോ ചെയ്യുമ്പോൾ സ്വർണ വിപണിയെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. ലോക്ക്ഡൌൺ നീട്ടിയതിനാൽ ജ്വല്ലറികളും മറ്റും തുറക്കാൻ വീണ്ടും കാത്തിരിക്കേണ്ടി വരും. എന്നാൽ ലോക്ക്ഡൌണിന് ശേഷം പണത്തിന്റെ ആവശ്യം കൂടുന്നതിനാൽ പലരും കൈയിലുള്ള സ്വർണം വിറ്റ് കാശാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് സ്വർണ ഇറക്കുമതി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. 2019 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് 2020 ൽ 45 ശതമാനത്തോളം സ്വർണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications