കനത്ത ഇടിവിന് ശേഷം സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്. പവന് 280 രൂപ വർദ്ധിച്ച് 39480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലസ ഒറ്റ ദിവസം കൊണ്ട് സ്വർണ വിലയിൽ 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 42000 രൂപ വരെ ഉയർന്ന സ്വർണ വില ഇന്ന് 39200 രൂപയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഓഗസ്റ്റ് 7,8,9 തീയതികളിൽ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ പവന് 39200 രൂപയാണ്.
ഇന്ത്യൻ വിപണി
ആഗോള വിപണിയിൽ ചാഞ്ചാട്ടം തുടരുന്നതിനിടെ ഇന്ത്യയിൽ സ്വർണ്ണ വില ഇന്നും ഇടിഞ്ഞു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.14 ശതമാനം ഇടിഞ്ഞ് 52,175 രൂപയിലെത്തി. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഇടിവാണിത്. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 67050 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.7 ശതമാനം അഥവാ 350 രൂപ ഉയർന്നിരുന്നു. ചൊവ്വാഴ്ച, എംസിഎക്സിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 6% അഥവാ 3,200 രൂപ ഇടിഞ്ഞു.
കേരളത്തിൽ സ്വർണ വില താഴേയ്ക്ക്, ഇന്നും വില കുറഞ്ഞു
ആഗോള വിപണിയിൽ നേട്ടം
ആഗോള വിപണിയിൽ ചൊവ്വാഴ്ചത്തെ 6 ശതമാനം ഇടിവിന് ശേഷം സ്വർണ വില ഉയർന്നു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സ്‌പോട്ട് ഗോൾഡ് ഇന്ന് ഒരു ശതമാനം ഉയർന്ന് ഔൺസിന് 1,936.29 ഡോളറിലെത്തി. ന്യൂയോർക്കിലെ കോമെക്‌സിൽ ഡിസംബർ ഡെലിവറി ഫ്യൂച്ചറുകൾ ഒരു ശതമാനം കുറഞ്ഞ് 1,930.40 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കായ 2,075.47 ഡോളറിലെത്തിയിരുന്നു.
എന്തുകൊണ്ടാണ് സ്വർണത്തിന് ഇത്രയും വില കൂടുന്നത്? ഇനി സ്വർണ വില കുറയുമോ?
വെള്ളി വില
വെള്ളി വില ഇന്ന് ഔൺസിന് 0.3 ശതമാനം ഉയർന്ന് 25.5884 ഡോളറിലെത്തി. ബുധനാഴ്ച 2.9 ശതമാനം നേട്ടവും ചൊവ്വാഴ്ച 15 ശതമാനം ഇടിവും വെള്ളി രേഖപ്പെടുത്തിയിരുന്നു. യുഎസ് ഡോളറിന്റെ ദുർബലതയും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകളും സുരക്ഷിത താവളം എന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യം വർദ്ധിപ്പിച്ചു.
ഒരു മാസത്തിന് ശേഷം കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്, ഇനി വില കുറയുമോ?
വില ഉയരാൻ കാരണം
ആഗോളതലത്തിൽ വൈറസ് കേസുകൾ വർദ്ധിക്കുക, യുഎസ്-ചൈന പിരിമുറുക്കം, യുഎസിലെ അധിക ഉത്തേജക നടപടികളെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം എന്നിവയാണ് സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നത്. ഡോളർ സൂചിക ഇന്ന് 0.2 ശതമാനം ഇടിഞ്ഞു. പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയേറ്റമായാണ് നിക്ഷേപകർ സ്വർണത്തെ കണക്കാക്കുന്നത്. ലോകത്തെ ആദ്യത്തെ 'കോവിഡ് വാക്സിൻ' റഷ്യ പ്രഖ്യാപിച്ചതിനുശേഷം കഴിഞ്ഞ ദിവസം സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു.