ആഗോള വിപണിയിൽ മിതമായ നേട്ടം കൈവരിച്ചുകൊണ്ട് ഇന്ത്യയിലെ സ്വർണ്ണ വില ഇന്ന് ഉയർന്നു. എംസിഎക്സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.08 ശതമാനം ഉയർന്ന് 53,490 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ ഇന്ന് കിലോയ്ക്ക് 700 രൂപ അല്ലെങ്കിൽ 1.1 ശതമാനം ഉയർന്ന് 65,690 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 650 രൂപ അല്ലെങ്കിൽ 1.2 ശതമാനം ഉയർന്നപ്പോൾ വെള്ളി കിലോഗ്രാമിന് 2300 രൂപ അല്ലെങ്കിൽ 3.6 ശതമാനം ഉയർന്നു.
വില വർദ്ധനവ്
ഇന്ത്യയിൽ ഈ വർഷം സ്വർണ വില 35% ഉയർന്നു. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 53,700 രൂപയിലെത്തിയിരുന്നു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. ആഗോള വിപണിയിൽ, ജൂലൈയിൽ സ്വർണ വില 11% ഉയർന്നു, ഇത് 2012 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നേട്ടമാണ്.
കേരളത്തിലെ സ്വർണ വിലയുടെ ചരിത്രം പരിശോധിക്കാം, 75 വർഷം മുമ്പ് വില വെറും 13 രൂപ
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വില ഉയരാൻ കാരണമായി. സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,976.47 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 24.35 ഡോളറിലെത്തി. പല്ലേഡിയം 1.1 ശതമാനം ഇടിഞ്ഞ് 2,068.98 ഡോളറിലെത്തി.
കേരളത്തിലെ സ്വർണ വില
കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ചരിത്ര വിലയായ പവന് 40160 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നും അതേ വില തന്നെയാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 5020 രൂപയാണ് നിരക്ക്. ആഗസ്റ്റ് ഒന്നിനാണ് ആദ്യമായി സ്വർണ വില റെക്കോർഡ് വിലയായ പവന് 40160 രൂപയിൽ എത്തിയത്.
സ്വർണത്തിന് ഇന്ന് ചരിത്ര വില, കേരളത്തിൽ പവന് 40000 രൂപയിൽ തൊട്ടു
സ്വർണ ബോണ്ട്
ഇന്ത്യയിൽ അഞ്ചാം ഘട്ട സ്വർണ ബോണ്ട് സബ്സ്ക്രിപ്ഷൻ ഇന്ന് ആരംഭിച്ചു. ബോണ്ടിന്റെ ഇഷ്യു വില ഗ്രാമിന് 5,334 രൂപയാണ്. വെള്ളിയാഴ്ച വരെ സ്വർണ ബോണ്ടുകൾ വാങ്ങാവുന്നതാണ്.
കൈയിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി; വെളിപ്പെടുത്തലുമായി കേന്ദ്ര ധനമന്ത്രാലയം