സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്റെ ഇന്നത്തെ വില 29920 രൂപയാണ്. ഗ്രാമിന് 3740 രൂപയാണ് നിരക്ക്. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ സ്വർണ വില സർവ്വകാല റെക്കോർഡിലായിരുന്നു. പവന് 30400 രൂപ. ഇന്നലെ മുതലാണ് വില കുറയാൻ ആരംഭിച്ചത്.
എംസിഎക്സിലെ വില
കഴിഞ്ഞ രണ്ട് സെഷനുകളിലെ ഗണ്യമായ ഇടിവിനെ തുടർന്ന് എംസിഎക്സിൽ ഇന്ന് സ്വർണ വില ഉയർന്നു. സ്വർണ്ണ വില ഇന്ന് 0.4 ശതമാനം ഉയർന്ന് 10 ഗ്രാമിന് 40,130 രൂപയിലെത്തി. മുമ്പത്തെ രണ്ട് സെഷനുകളിൽ സ്വർണ്ണ വില 10 ഗ്രാമിന് 1200 രൂപ കുറഞ്ഞു. സ്വർണത്തിന്റെ മാത്രമല്ല വെള്ളി വിലയും ഇന്ന് ഉയർന്നു. വെള്ളി വില 0.45 ശതമാനം ഉയർന്ന് കിലോയ്ക്ക് 45,737 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ന് സ്വർണം വില ഉയർന്നു.
ആഗോള വിപണി
ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതാണ് സ്വർണത്തെ സഹായിച്ചത്. സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള ചൈനയുടെ ഉത്തേജക ശ്രമങ്ങളുടെ ഭാഗമാണിത്. ആഗോള വിപണിയിൽ സ്പോട്ട് ആഗോള വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,555.41 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ വിലയിൽ 1.5 ശതമാനം ഇടിവ് നേരിട്ടിരുന്നു.
ഇറക്കുമതിയിൽ ഇടിവ്
ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി ജനുവരിയിൽ പകുതിയോളം ഇടിഞ്ഞു. റെക്കോഡ് വിലയെ തുടർന്ന് ഭൌതിക ആവശ്യകത കുറഞ്ഞതാണ് ഇറക്കുമതി കുറയാൻ കാരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്. ആഭ്യന്തര സ്വർണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
വിവാഹ സീസൺ
ലോകത്തിലെ ഏറ്റവും വിലയേറിയ ലോഹ ഉപഭോക്താക്കളായ ഇന്ത്യയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞത് വില വർദ്ധനവിനെ തുടർന്നാണ്. ഉപഭോക്താക്കളുടെ വാങ്ങൽ ആഗോള വിലകളെയും ആശ്രയിച്ചിരിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. വില കുറയുകയാണെങ്കിൽ ഹ്രസ്വകാലത്തേക്ക് എങ്കിലും ആഭ്യന്തര ആവശ്യം പുനരുജ്ജീവിപ്പിക്കാനാകുമെന്ന് വ്യാപാരികൾ പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ വിൽക്കുന്നത് വിവാഹ സീസണുകളിലാണ്.
ഉപഭോഗത്തിൽ ഇടിവ്
ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, 2019 ലെ ഇന്ത്യയുടെ സ്വർണ്ണ ഉപഭോഗം മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം ഇടിഞ്ഞ് 690.4 ടണ്ണായി. ഇത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.


Click it and Unblock the Notifications