കേരളത്തിൽ ഇന്നും സ്വർണത്തിന് റെക്കോർഡ് വില. ഇന്നലത്തെ വിലയായ പവന് 36680 രൂപയ്ക്കാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4585 രൂപയാണ് ഇന്നലെ മുതലുള്ള നിരക്ക്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
ആഭ്യന്തര വിപണി
ആഗോള സൂചകളെ തുടർന്ന് ഇന്ത്യയിൽ ഇന്ന് സ്വർണ്ണ വില കുറഞ്ഞു. ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.1 ശതമാനം ഇടിഞ്ഞ് 49,110 രൂപിലെത്തി. കഴിഞ്ഞയാഴ്ച വില 10 ഗ്രാമിന് 49,348 രൂപ വരെ ഉയർന്നിരുന്നു. സിൽവർ ഫ്യൂച്ചറുകളും എംസിഎക്‌സിൽ കിലോയ്ക്ക് 53,005 രൂപയായി കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണികളിൽ, കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചും യുഎസ്-ചൈന സംഘർഷങ്ങൾ രൂക്ഷമാകുന്നതിനെക്കുറിച്ചും ഉള്ള ആശങ്കകൾ കാരണം സ്വർണ്ണ നിരക്ക് ഇന്ന് ഉയർന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,811.41 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ മാറ്റമില്ലാതെ 1,813.80 ഡോളറിലെത്തി. ഡോളർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം ഔൺസിന് 0.5 ശതമാനം ഉയർന്ന് 830.50 ഡോളറിലെത്തി. വെള്ളി 0.7 ശതമാനം ഉയർന്ന് 19.34 ഡോളറിലെത്തി.
സ്വർണ നിക്ഷേപം
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടിന്റെ നിക്ഷേപ ആവശ്യം കുതിച്ചുയർന്നു. ലോകമെമ്പാടുമുള്ള പുതിയ വൈറസ് കേസുകൾ, ദുർബലമായ ഡോളർ, വർദ്ധിച്ചുവരുന്ന രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് സ്വർണ്ണത്തിന്റെ നിക്ഷേപ ആവശ്യം ഉയരാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
സ്വർണ വില വർദ്ധനവ്
ഈ വർഷം ഇതുവരെ അന്താരാഷ്ട്ര വിപണികളിൽ സ്വർണ വില 19% ഉയർന്നു. കുറഞ്ഞ പലിശനിരക്ക്, കൊറോണ വൈറസ് പ്രതിസന്ധി, യുഎസ്-ചൈന പിരിമുറുക്കങ്ങൾ എന്നിവയാണ് സ്വർണ വില ഉയരാൻ കാരണം. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ കണക്കാക്കുന്നത്.


Click it and Unblock the Notifications