കേരളത്തിൽ സ്വർണ വില റോക്കറ്റ് കുതിപ്പിൽ. പവന് 600 രൂപ വർദ്ധിച്ച് 39200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ പകുതിയ്ക്ക് ശേഷം സ്വർണ വിലയിൽ പവന് 2500 രൂപയ്ക്ക് മുകളിലാണ് ഉയർന്നിരിക്കുന്നത്. ഒരു ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. സ്വർണ വില കുത്തനെ കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
എംസിഎക്സിലെ വില
കഴിഞ്ഞ സെഷനിൽ ശക്തമായ നേട്ടമുണ്ടാക്കിയ ശേഷം ഇന്ത്യയിൽ ഇന്നും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.6 ശതമാനം ഉയർന്ന് 10 ഗ്രാമിന് 52,410 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 2 ശതമാനം ഉയർന്ന് 67,000 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 2.2 ശതമാനം ഉയർന്ന് 52,000 രൂപയെ മറികടന്നു. വെള്ളി വില 7.5 ശതമാനം ഉയർന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, സ്വർണം റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. സ്‌പോട്ട് സ്വർണം ഔൺസിന് 1,975 ഡോളറായി ഉയർന്നു, വെറും ആറ് സെഷനുകളിൽ 160 ഡോളർ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഗോൾഡ് ഫ്യൂച്ചർ 2.3 ശതമാനം ഉയർന്ന് ഔൺസിന് 2,000 ഡോളറിലെത്തി. വെള്ളി നിരക്ക് 5 ശതമാനം ഉയർന്ന് 25.81 ഡോളറിലെത്തി, ഏഴ് സെഷനുകളിലായി വെള്ളി വില 33 ശതമാനം ഉയർന്നു.
കേരളത്തിൽ സ്വർണ വിലയിൽ ഇന്നും റെക്കോർഡ് കുതിപ്പ്, വില പവന് 38000ലേയ്ക്ക്
വില ഉയരാൻ കാരണം
യുഎ സ്-ചൈന പിരിമുറുക്കവും ദുർബലമായ ഡോളറും മൂലമാണ് സ്വർണ്ണ വില പുതിയ ഉയരങ്ങളിലെത്തിയത്. അതേസമയം, മഹാമാരി ബാധിത സമ്പദ്‌വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാൻ കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷ സ്വർണത്തിന്റെ വിലക്കയറ്റത്തിന് കാരണമായി. സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്നത് സ്വർണ്ണത്തിന്റെ ആകർഷണം വർദ്ധിപ്പിച്ചു.
ശരിക്കും കൂടിയില്ലെങ്കിലും ഇന്ത്യയിൽ സ്വര്‍ണ വിലകൂടും! റെക്കോർഡ് തകർക്കുന്ന സ്വര്‍ണവിലയുടെ പിറകിൽ...
ഇടിഎഫ് നിക്ഷേപം
ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ അപകടസാധ്യതകൾക്കിടയിലും ഇടിഎഫ് നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കുന്നത് തുടരുകയാണ്. എസ്‌പിഡിആർ ഇടിഎഫിലെ സ്വർണ്ണം 1.75 ടൺ ഉയർന്ന് 1228.805 ടണ്ണായി. 2013 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സ്വർണ വില വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്തൃ ആവശ്യം കുറയ്ക്കും.
കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു; പവന് 38000 രൂപ കടന്നു
ഹോൾമാർക്കിംഗ് സമയപരിധി നീട്ടി
അതേസമയം, കൊവിഡ് മഹാമാരി പശ്ചാത്തലത്തിൽ 2021 ജൂൺ 1 വരെ സ്വർണ്ണാഭരണങ്ങളും പുരാവസ്തുക്കളും നിർബന്ധിതമായി ഹാൾമാർക്ക് ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടി. ഹാള്‍മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അംഗീകൃത ഏജന്‍സി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ്.