സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 35520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണത്തിന് സർവ്വകാല റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. പവന് 35680 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ സ്വർണ വില
ഇന്നലെ എംസിഎക്സിൽ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഇന്ന് സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 47,920 രൂപയായി കുറഞ്ഞു. കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 48,289 രൂപയിലെത്തിയിരുന്നു. എംസിഎക്സ് വെള്ളി ഫ്യൂച്ചറുകളിൽ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 48,311 ഡോളറായി. വെള്ളി നിരക്ക് ഇന്ന് കുറവാണ്.
ജ്വല്ലറിയിൽ പോകേണ്ട, വീട്ടിലിരുന്ന് പേടിഎമ്മിലൂടെ ഒരു രൂപയ്ക്കും സ്വർണം വാങ്ങാം, എങ്ങനെ?
കൊറോണ വൈറസും സ്വർണ വിലയും
ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ സ്വർണ്ണ വില ആഗോള വിപണിയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 9 ദശലക്ഷം കടന്നു. ലോകാരോഗ്യ സംഘടന രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുമ്പോൾ അണുബാധകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട് ചെയ്തു. രാഷ്‌ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപ മാർഗമായാണ് ഉപയോഗിക്കുന്നത്.
സ്വർണ വില കുറയുമോ?
പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായി പരമ്പരാഗതമായി സ്വർണം ഉപയോഗിക്കുന്നു. കൊറോണ വാക്‌സിനിനെക്കുറിച്ച് വ്യക്തത വരുന്നതുവരെ പുതിയ കേസുകൾ നിയന്ത്രണവിധേയമാകുന്നതുവരെ സ്വർണ്ണ വില ഉയരാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു.
കൊവിഡ് പ്രതിസന്ധിയിലും മുത്തൂറ്റിന് നേട്ടം; സ്വർണ വായ്പകൾക്ക് വൻ ഡിമാൻഡ്
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്‌പോട്ട് സ്വർണ വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,758.03 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 1,770.10 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.6 ശതമാനം ഇടിഞ്ഞ് 817.40 ഡോളറിലെത്തിയപ്പോൾ വെള്ളി 0.2 ശതമാനം ഇടിഞ്ഞ് 17.79 ഡോളറിലെത്തി.
ഇടിഎഫ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ (ഇടിഎഫ്) എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ 0.6 ശതമാനം ഉയർന്ന് 1,166.04 ടണ്ണായി. തിങ്കളാഴ്ച ഇത് 1,159.31 ടണ്ണായിരുന്നു.
കേരളത്തിൽ സ്വർണത്തിന് ഇന്നും ചരിത്ര വില; ഇങ്ങനെ പോയാൽ ആര് വാങ്ങും സ്വർണം?