കേരളത്തിൽ ഇന്നും സ്വർണത്തിന് റെക്കോർഡ് വില. ഇന്നലെ രേഖപ്പെടുത്തിയ 35760 രൂപയാണ് ഇന്നും സ്വർണത്തിന്റെ നിരക്ക്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. സ്വർണ വില പവന് 36000ലേയ്ക്ക് അടുക്കുമ്പോൾ ജ്വല്ലറികളിലും മറ്റും സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞതായി ജ്വല്ലറി വ്യാപാരികൾ പറയുന്നു.
ഇന്ത്യൻ വിപണി
ഇന്നലെ റെക്കോർഡ് ഉയരത്തിലെത്തിയ ഇന്ത്യയിലെ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.07 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 48,098 രൂപയിലെത്തി. ഇന്നലെ സ്വർണ്ണ നിരക്ക് 10 ഗ്രാമിന് 48,589 രൂപയിലെത്തിയിരുന്നു. എന്നാൽ അത് ഇന്ന് നിലനിർത്താനായില്ല. ഇന്ന് വെള്ളി നിരക്കും താഴ്ന്ന നിലയിലാണ്. എംസിഎക്സ് വെള്ളി ഫ്യൂച്ചറുകൾ 0.14 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 47,721 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണികളിൽ, ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നത് ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിൽ സ്വർണ്ണ നിരക്ക് ഇന്നും ഉയർന്നു. സ്‌പോട്ട് സ്വർണ്ണ നിരക്ക് 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,764.20 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,779.06 ൽ എത്തിയിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 801.43 ഡോളറിലെത്തി. വെള്ളി 0.2 ശതമാനം ഉയർന്ന് 17.56 ഡോളറിലെത്തി.
വില വർദ്ധനവ്
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വ കാലത്ത് സ്വർണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിരക്ക് വർദ്ധനവ് സാധാരണമാണ്. സ്വർണത്തെ പണപ്പെരുപ്പത്തിനും വിനിമയ നിരക്ക് ഇടിവിനും എതിരായ ഒരു വേലിയായിട്ടാണ് കാണുന്നത്. ഉത്തേജക നടപടികളും സെൻട്രൽ ബാങ്കുകളുടെ പലിശനിരക്ക് വെട്ടിക്കുറയ്ക്കലുകളും പിന്തുണയ്ക്കുന്ന സ്വർണ നിരക്ക് ആഗോള വിപണിയിൽ ഈ വർഷം സ്വർണം 16 ശതമാനത്തിലധികം ഉയർന്നു.
നിക്ഷേപ ആവശ്യം
സ്വർണത്തിന്റെ നിക്ഷേപ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ഹോൾഡിംഗുകളുടെ ഓഹരി വില ബുധനാഴ്ച 0.65 ശതമാനം ഉയർന്ന് 1,176.85 ടണ്ണായി.
അന്താരാഷ്ട്ര നാണയ നിധി
അതേസമയം, അന്താരാഷ്ട്ര നാണയ നിധി രണ്ട് മാസം മുമ്പ് പ്രതീക്ഷിച്ചതിലും ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യവും വൈറസ് തകർത്ത ലോക സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കൽ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വൈകുമെന്നും വ്യക്തമാക്കി. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനം ഈ വർഷം 4.9 ശതമാനം കുറയുമെന്നും അന്താരാഷ്ട്ര നാണയ നിധി അറിയിച്ചു. ഏപ്രിലിൽ പ്രവചിച്ച 3 ശതമാനത്തേക്കാൾ കൂടുതലാണിത്. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതിനെ തുടർന്നുള്ള ആശങ്കകൾ ആഗോള ഓഹരികളെ ഇന്ന് താഴ്ത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications