സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപ കൂടി 30400 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ 29920 രൂപയായിരുന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം 30200 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 3800 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. അതുകൊണ്ട് തന്നെ ഇനി സ്വർണ വില കൂടുമോ അതോ കുറയുമോ എന്ന കാര്യത്തിൽ വ്യാപാരികൾക്കും തീർച്ചയില്ല.
റെക്കോർഡ് വില
സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു. പവന് 32320 രൂപയായിരുന്നു സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വില. മാർച്ച് 6 മുതൽ 9 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മാർച്ച് 17, 19 ദിവസങ്ങളിൽ രേഖപ്പെടുത്തിയ 29600 രൂപയാണ്. രണ്ട് മാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.
സ്വർണം വാങ്ങാൻ ആളില്ല
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് സ്വർണ വിലയിൽ ഗണ്യമായ ഇടിവുണ്ടായിട്ടും കൊറോണ വൈറസ് ഭീതിയെ തുടർന്ന് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. മുൻകരുതലിന്റെ ഭാഗമായി സർക്കാർ മാളുകളും തിയേറ്ററുകളും തുടങ്ങി തിരക്കേറിയ സ്ഥലങ്ങളെല്ലാം അടച്ചതാണ് നിലവിൽ വിൽപ്പനയെ ബാധിച്ചിരിക്കുന്നത്.
വിൽപ്പനയിൽ ഇടിവ്
വിപണിയുടെ എല്ലാ കോണുകളിലും വിൽപ്പന സമ്മർദ്ദം എത്രമാത്രം രൂക്ഷമാണെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ്ണ വിലയിലെ ഇടിവ് പ്രതിഫലിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എണ്ണ, ആഗോള ഓഹരികൾ എന്നിവ 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ചൈനയിൽ സ്വർണത്തിന്റെ ആവശ്യകത വൻ തോതിൽ ഇടിഞ്ഞു.
ദീര്‍ഘകാല നിക്ഷേപം
സ്വര്‍ണ വില ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘ കാലത്തേക്ക് നിക്ഷേപം നടത്താനാണ് വിദഗ്ധര്‍ പറയുന്നത്. കാരണം സാമ്പത്തിക, സാമൂഹിക-രാഷ്ട്രീയ തലത്തില്‍ നിലവിലെ പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ നേട്ടമുണ്ടായേക്കാമെന്നാണ് കണക്കുകൂട്ടല്‍. ഉയര്‍ന്ന വിലയും സ്വര്‍ണത്തിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപ മേഖലയില്‍ ഇപ്പോള്‍ മാന്ദ്യമാണ് അനുഭവപ്പെടുന്നത്.
സ്വർണ ഇടിഎഫ്
സ്വര്‍ണത്തിന്റെ ഇടിഎഫുകള്‍ കണക്കിലെടുക്കുമ്പോള്‍ ആവശ്യക്കാരുണ്ടെന്നതാണ് വസ്തുത. ഫെബ്രുവരി മാസത്തെ നെറ്റ് ഇന്‍ഫ്‌ളോ 1483 കോടി രൂപയാണ്. തൊട്ടുമുന്‍പത്തെ മാസം ഇത് 202 കോടി രൂപയായിരുന്നു. അതേസമയം ആഗോളതലത്തിലെ ഓഹരി വിപണിയില്‍ സ്വര്‍ണം വിശ്വസിക്കാവുന്ന ആസ്തിയായി കരുതുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications