കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 31920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണ വില പവന് 760 രൂപ കൂടി 32000 രൂപയ്ക്കാണ് വ്യാപാരം നടന്നത്. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായിരുന്നു ഇത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്ന നിക്ഷേപകർ കൂടിയതാണ് പെട്ടെന്ന് വില കുതിച്ചുയരാൻ കാരണം.
എംസിഎക്സിലെ വില
എംസിഎക്സിൽ സ്വർണ്ണ വില മൂന്ന് ദിവസത്തിനുള്ളിൽ ആദ്യമായി കുറഞ്ഞു. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് ഇന്ന് 0.4 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 43,400 രൂപയിലെത്തി. വെള്ളിയുടെ വില 0.34 ശതമാനം ഇടിഞ്ഞ് 46,522 രൂപയിലെത്തി. ആഭ്യന്തര വിപണികളിലെ സ്വർണ്ണ വില വീണ്ടും ഉയർന്നേക്കാമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ഒറ്റ ദിവസത്തിനുള്ളിൽ സ്വർണത്തിന് കുറഞ്ഞത് 1100 രൂപ
ആഗോള വിപണി
ആഗോള വിപണികളിൽ സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,637.80 ഡോളറിലെത്തി. ഫെബ്രുവരിയിൽ യുഎസ് സേവന മേഖലയിലെ പ്രവർത്തനം ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതായി അടുത്തിടെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.3 ശതമാനം ഉയർന്ന് 17.22 ഡോളറിലെത്തി. പ്ലാറ്റിനം വില മാറ്റമില്ലാതെ 872.40 ഡോളറാണ്.
വില നിർണയിക്കുന്ന ഘടകങ്ങൾ
ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. രൂപ-ഡോളർ മൂല്യത്തിനുപുറമെ, ഇറക്കുമതി തീരുവയും (12.5%) ജിഎസ്ടിയും (3%) രാജ്യത്തെ ബുള്ളിയന്റെ അന്തിമ വില നിർണ്ണയിക്കുന്ന ഘടകങ്ങളാണ്.
സ്വർണത്തിന് പൊള്ളും വില, ആളുകൾക്ക് ഇനി സ്വർണം വേണ്ട; വിവാഹക്കാർ ചെയ്യുന്നതെന്ത്?
സോവറിൻ സ്വർണ്ണ ബോണ്ടുകൾ
ഇന്ത്യയിൽ ഏറ്റവും പുതിയ സോവറിൻ സ്വർണ്ണ ബോണ്ടുകൾ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2019-20 സീരീസ് എക്‌സിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,260 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നിക്ഷേപകർ ഓൺലൈനിൽ അപേക്ഷിക്കുകയും ഓൺലൈനായി പേയ്‌മെന്റ് നടത്തുകയും ചെയ്യുമ്പോൾ ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ബോണ്ടുകളുടെ സബ്സ്ക്രിപ്ഷൻ മാർച്ച് ആറിന് അവസാനിക്കും.