സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലത്തെ വിലയായ പവന് 33600 രൂപയാണ് ഇന്നത്തെയും വില. ഗ്രാമിന് 4200 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നതിനാൽ സ്വർണ ഉപഭോഗം കുത്തനെ ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെയും മറ്റും സ്വർണം ആഭരണമായി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
എംസിഎക്സിലെ വില
ഇന്ത്യയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. കഴിഞ്ഞ രണ്ട് സെഷനുകളിലെ ശക്തമായ നേട്ടങ്ങൾക്ക് ശേഷമാണ് ഇന്ന് വില ഇടിഞ്ഞത്. ജൂൺ മാസത്തെ സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.72 ശതമാനം അഥവാ 329 രൂപ ഇടിഞ്ഞ് 45,478 രൂപയിലെത്തി. സ്വർണ്ണവും വെള്ളിയും 0.26 ശതമാനം ഇടിഞ്ഞ് 41,137 രൂപയിലെത്തി. കഴിഞ്ഞ രണ്ട് സെഷനുകളിൽ ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,000 രൂപ ഉയർന്നിരുന്നു.
ആഗോള വിപണി
കൊറോണ വൈറസ് ലോക്ക്ഡൌൺ ചില രാജ്യങ്ങളിൽ താൽക്കാലികമായി ലഘൂകരിച്ചതിനെ തുടർന്ന് ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ വിലയിൽ കാര്യമായ മാറ്റമില്ല. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് യുഎസും ചൈനയും തമ്മിലുള്ള പിരിമുറുക്കം സ്വർണത്തെ ഔൺസിന് 1,700 ഡോളറിനടുത്ത് വരെ എത്തിച്ചിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 764.91 ഡോളറിലെത്തി. വെള്ളി 0.2 ശതമാനം ഇടിഞ്ഞ് 14.81 ഡോളറിലെത്തി.
നിക്ഷേപം ഉയർന്നു
സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തിങ്കളാഴ്ച 0.4 ശതമാനം ഉയർന്ന് 1,071.71 ടണ്ണായി.
വില വീണ്ടും ഉയരാൻ സാധ്യത
കൊറോണ വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി യുഎസ്-ചൈന തമ്മിലുള്ള സംഘർഷം, ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള കൂടുതൽ സാമ്പത്തിക ലഘൂകരണ നടപടികൾ എന്നിവയിൽ കാരണം സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പല രാജ്യങ്ങളിലും കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സാധ്യതയും ശക്തമായ യുഎസ് ഡോളറും സ്വർണ്ണത്തിന് നേട്ടമാകും എന്നാണ് കരുതുന്നത്.