രാജ്യത്ത് തുടർച്ചയായ എട്ടാം ദിവസവും പെട്രോൾ, ഡീസൽ വില ഉയർന്നു. ഇന്നത്തെ വില പരിഷ്കരണത്തിനുശേഷം, പെട്രോളിന് 62-64 പൈസ ഉയർന്നപ്പോൾ ഡീസൽ വില 64-66 പൈസ ഉയർന്നു. കേരളത്തിൽ ഇന്ന് പെട്രോൾ വില 76.78 രൂപയാണ്. മെയ് 11 മുതൽ പെട്രോൾ വില 4.65 രൂപ ഉയർന്നു. സംസ്ഥാനത്ത് ഡീസൽ വില ഇന്ന് 70.89 രൂപയായി. ഡൽഹിയിൽ പെട്രോൾ ചില്ലറ വിൽപ്പന വില 75.78 രൂപയായി. ശനിയാഴ്ച ഇത് 75.16 രൂപയായിരുന്നു. തലസ്ഥാന നഗരിയിലെ ഡീസൽ വില 74 രൂപ കടന്ന് 74.03 രൂപയായി. ശനിയാഴ്ച്ച 73.39 രൂപയായിരുന്നു വില.
പ്രമുഖ നഗരങ്ങളിലെ പെട്രോൾ വില
- ഡൽഹി - 75.78 രൂപ
- ഗുഡ്ഗാവ് - 74.68 രൂപ
- മുംബൈ - 82.70 രൂപ
- ചെന്നൈ - 79.53 രൂപ
- ബെംഗളൂരു - 78.23 രൂപ
- കൊച്ചി - 76.78 രൂപ
- കൊൽക്കത്ത - 77.64 രൂപ
- നോയിഡ - 77.52 രൂപ
കേരളത്തിൽ പെട്രോൾ, ഡീസൽ വിലയിൽ രണ്ടാം ദിവസവും വർദ്ധനവ്
പ്രമുഖ നഗരങ്ങളിലെ ഡീസൽ വില
- ഡൽഹി - 74.03 രൂപ
- ഗുഡ്ഗാവ് - 66.92 രൂപ
- മുംബൈ - 72.64 രൂപ
- ചെന്നൈ - 72.18 രൂപ
- ബെംഗളൂരു - 70.39 രൂപ
- കൊച്ചി - 70.89 രൂപ
- കൊൽക്കത്ത - 69.80 രൂപ
- നോയിഡ - 67.53 രൂപ
വില വർദ്ധനവ്
രാജ്യത്തൊട്ടാകെ പെട്രോൾ, ഡീസൽ നിരക്ക് വർദ്ധിപ്പിക്കുകയും പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് അനുസരിച്ച് സംസ്ഥാനങ്ങളിൽ വില വ്യത്യസ്തവുമാണ്. 82 ദിവസത്തെ ഇടവേള അവസാനിച്ചതിന് ശേഷം തുടർച്ചയായ എട്ടാമത്തെ നിരക്ക് വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എട്ട് ദിവസത്തിനിടെ പെട്രോൾ വില ലിറ്ററിന് 4.52 രൂപയും ഡീസലിന് ലിറ്ററിന് 4.64 രൂപയും ഉയർന്നു.
80 ദിവസത്തിന് ശേഷം ആദ്യമായി ഇന്ത്യയിലുടനീളം പെട്രോൾ, ഡീസൽ വില വർദ്ധിച്ചു
എക്സൈസ് തീരുവ
വരുമാനം വർധിപ്പിക്കുന്നതിനായി സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ഉയർത്തിയതിന് തൊട്ടുപിന്നാലെ മാർച്ച് പകുതിയോടെ നിരക്ക് വർദ്ധനവ് മരവിപ്പിച്ചിരുന്നു. ഓയിൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ഉപയോക്താക്കൾക്ക് മേൽ എക്സൈസ് തീരുവ വർധിപ്പിക്കുന്നതിനുപകരം ചില്ലറ നിരക്കിന്റെ ഇടിവിനെതിരെ ക്രമീകരിച്ചു.
ജൂണ്‍ മുതല്‍ ഇന്ധനവില ഉയരാന്‍ സാധ്യത; വര്‍ധിക്കുന്നത് ലിറ്ററിന് അഞ്ച് രൂപ വരെ
അസംസ്കൃത എണ്ണ വില
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ ഇടിഞ്ഞിരുന്നു. ക്രൂഡ് ഓയിൽ ഫ്യൂച്ചർ വെള്ളിയാഴ്ച 0.26 ശതമാനം ഇടിഞ്ഞ് ബാരലിന് 4,180 രൂപയായി. ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് വില 0.73 ശതമാനം ഇടിഞ്ഞ് 63.50 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 0.80 ശതമാനം ഇടിഞ്ഞ് ബാരലിന് 58.11 ഡോളറിലെത്തി. കൊറോണ വൈറസ് മൂലം ഡിമാൻഡ് കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഈ വർഷം എണ്ണവില 40 ശതമാനത്തിലധികം ഇടിഞ്ഞതായി വാൾസ്ട്രീറ്റ് ബാങ്കിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.