എണ്ണക്കമ്പനികൾ ദിവസേനയുള്ള വില പരിഷ്കരണ രീതികളിലേക്ക് മടങ്ങിയെത്തിയതിന് ശേഷം തുടർച്ചയായ പതിനൊന്നാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിച്ചു. രാവിലെ ആറു മുതൽ പ്രാബല്യത്തിൽ വന്ന പെട്രോളിന്റെ വില കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ലിറ്ററിന് 55 പൈസയും ഡീസലിൽ 69 പൈസയും വർദ്ധിപ്പിച്ചു. ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെ വില കഴിഞ്ഞ ദിവസം ലിറ്ററിന് 76.73 രൂപയിൽ നിന്ന് 77.28 രൂപയായി പരിഷ്കരിച്ചപ്പോൾ ഡീസൽ നിരക്ക് ലിറ്ററിന് 75.19 രൂപയിൽ നിന്ന് 75.79 രൂപയായി ഉയർത്തി.
കേരളത്തിലെ ഇന്ധന വില
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 26 പൈസ കൂടി 78.57 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 24 പൈസ ഉയർന്ന് 72.70 രൂപയായി. കോഴിക്കോട് പെട്രോളിന് 53 പൈസ കൂടി 77.87 രൂപയും ഡീസലിന് 54 പൈസ ഉയർന്ന് 72.18 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 35 പൈസ ഉയർന്ന് 77.21 രൂപയും ഡീസലിന് 34 പൈസ ഉയർന്ന് 71.46 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മെട്രോ നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില
- ഡൽഹി - 77.28 രൂപ - 75.79 രൂപ
- കൊൽക്കത്ത - 79.08 രൂപ - 71.38 രൂപ
- മുംബൈ - 84.15 രൂപ - 74.32 രൂപ
- ചെന്നൈ - 80.86 രൂപ - 73.69 രൂപ
ക്രൂഡ് ഓയിൽ വില
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഇന്ന് കുറഞ്ഞു. യുഎസ് ക്രൂഡ് ഇൻവെന്ററികളുടെ വർദ്ധനവും കൊറോണ വൈറസ് മഹാമാരി രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് എണ്ണ വില കുറയാൻ കാരണം. അസംസ്കൃത എണ്ണയുടെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.0 ശതമാനം ഇടിഞ്ഞ് ബാരലിന് 40.56 ഡോളറിലെത്തി.
എണ്ണ വിപണന കമ്പനികൾ
ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്), ജെറ്റ് ഇന്ധനം, എൽപിജി എന്നിവയ്ക്ക് പുറമേ സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും പരിഷ്കരിക്കും. എന്നിരുന്നാലും, മാർച്ച് 16 മുതൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധനവ് നിർത്തിവച്ചിരുന്നു. ഇത് ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാകാം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയ്ക്കാണ് രാജ്യത്തെ 90 ശതമാനം റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളുമുള്ളത്.


Click it and Unblock the Notifications