കൊവിഡ് -19 ന്റെ പശ്ചാത്തലത്തിൽ 82 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായ ഇരുപതാം ദിവസവും ഇന്ധന വില ഉയർന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 21 പൈസയും ഡീസലിന് ലിറ്ററിന് 17 പൈസയും ഉയർത്തി. 19-ാം ദിവസം എണ്ണക്കമ്പനികൾ വില ഉയർത്തിയതോടെ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 80 രൂപ മറികടന്നിരുന്നു. അതേസമയം, കേരളത്തിൽ പെട്രോൾ വില 81.52 രൂപയായി. ഡീസൽ വില ലിറ്ററിന് 77.10 രൂപയായി.
പ്രതിദിന വർദ്ധനവ്
വാറ്റിലുള്ള വ്യത്യാസത്തെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. ജൂൺ 7 മുതൽ എണ്ണക്കമ്പനികൾ വില പരിഷ്കരിക്കാൻ തുടങ്ങിയതിനുശേഷം ഇന്ധന നിരക്കിന്റെ ഇരുപതാമത്തെ പ്രതിദിന വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ റെക്കോർഡ് വില
നിലവിലെ വർദ്ധനവിന് മുമ്പ്, 2018 ഒക്ടോബർ 16 ന് ഡൽഹിയിലെ ഏറ്റവും ഉയർന്ന ഡീസൽ നിരക്ക് ലിറ്ററിന് 75.69 രൂപയായി ഉയർന്നിരുന്നു. ഏറ്റവും ഉയർന്ന പെട്രോൾ വില 2018 ഒക്ടോബർ 4 ന് ഡൽഹിയിൽ ലിറ്ററിന് 84 രൂപയായും ഉയർന്നിരുന്നു.
എക്സൈസ് തീരുവ
2018 ഒക്ടോബറിൽ നിരക്ക് ഉയർന്നപ്പോൾ സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 1.50 രൂപ കുറച്ചിരുന്നു. ചില്ലറ വിൽപ്പന നിരക്ക് ലിറ്ററിന് 2.50 രൂപ കുറയ്ക്കാൻ സഹായിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളോട് ലിറ്ററിന് ഒരു രൂപ കൂടി കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാർച്ച് 14 ന് സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 3 രൂപ വീതവും മെയ് 5 ന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയർത്തി. ഈ വർധനവ് സർക്കാരിന് രണ്ട് ലക്ഷം കോടി രൂപ അധിക നികുതിയിനത്തിൽ നൽകി.
അന്താരാഷ്ട്ര എണ്ണവില
ഓയിൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പ് ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ എക്സൈസ് തീരുവ വർധിപ്പിക്കുന്നതിന് പകരം ഉപഭോക്താക്കളിലേക്ക് ചില്ലറ നിരക്കിൽ ഇടിവുണ്ടായതിനെ ക്രമീകരിച്ചു. എന്നാൽ അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയരുകയും എണ്ണ കമ്പനികൾ ഇപ്പോൾ ചില്ലറ നിരക്കുകൾ ക്രമീകരിക്കുകയും ചെയ്തു.


Click it and Unblock the Notifications