കൊറോണ വൈറസ് മഹാമാരിക്കിടയിൽ നിരക്ക് പരിഷ്കരണത്തിൽ 82 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) തുടർച്ചയായ ഒമ്പതാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു. ഡൽഹിയിൽ പെട്രോളിന് 48 പൈസ വർദ്ധിപ്പിച്ച് ലിറ്ററിന് 76.26 രൂപയാണ് വില. ഡീസലിന് 59 പൈസ ഉയർത്തി 74.62 രൂപയാണ് നിരക്ക്. ദേശീയ തലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില 62 പൈസയും ഡീസൽ 64 പൈസയും ഉയർത്തിയിരുന്നു.
ഇന്നലത്തെ വില
62 പൈസ വർദ്ധിച്ചതിന് ശേഷം ഞായറാഴ്ച ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 75.78 രൂപയായിരുന്നു. 64 പൈസ ഉയർത്തിയതിന് ശേഷം ഡീസലിന് ലിറ്ററിന് 74.03 രൂപയായിരുന്നു നിരക്ക്. ഡൽഹിയിൽ ശനിയാഴ്ച്ച പെട്രോളിന്റെ വില ലിറ്ററിന് 59 പൈസയും ഡീസലിന് 58 പൈസയും വർദ്ധിപ്പിച്ചു.
കേരളത്തിലെ വില
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 39 പൈസ കൂടി 77.75 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 42 പൈസ ഉയർന്ന് 71.80 രൂപയായി. കോഴിക്കോട് പെട്രോളിന് 48 പൈസ കൂടി 76.87 രൂപയും ഡീസലിന് 55 പൈസ ഉയർന്ന് 71.10 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 39 പൈസ ഉയർന്ന് 76.31 രൂപയും ഡീസലിന് 43 പൈസ ഉയർന്ന് 70.48 രൂപയാണ് ഇന്നത്തെ നിരക്ക്.
വിവിധ സംസ്ഥാനങ്ങളിലെ വില
രാജ്യത്തൊട്ടാകെയുള്ള നിരക്കുകൾ വർദ്ധിപ്പിക്കുകയും പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് അനുസരിച്ച് ഓരോ സംസ്ഥാനത്തും ഇന്ധന വില വ്യത്യസ്തമാണ്. മുംബൈയിൽ പെട്രോളിന് ഇപ്പോൾ ലിറ്ററിന് 83.17 രൂപയും ഡീസലിന് 73.21 രൂപയുമാണ് വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 79.96 രൂപയും ഡീസലിന് 72.69 രൂപയും നൽകണം. കൊൽക്കത്തയിൽ പെട്രോളിന് 78.10 രൂപയും ഡീസലിന് 70.33 രൂപയുമാണ് വില.
നിരക്ക് കുറയ്ക്കൽ
പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ സർക്കാർ ഉയർത്തിയതിന് ശേഷമാണ് മാർച്ച് പകുതിയോടെ ഇന്ധന നിരക്കുകൾ രാജ്യത്ത് മരവിപ്പിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ഉപഭോക്താക്കൾക്ക് എക്സൈസ് തീരുവ വർധിപ്പിക്കുന്നതിനുപകരം അന്താരാഷ്ട്ര എണ്ണ വില കുറയ്ക്കലിന് അനുസൃതമായി ചില്ലറ നിരക്കിന്റെ ഇടിവിനെതിരെ ക്രമീകരിച്ചു.


Click it and Unblock the Notifications