ദില്ലി; രാജ്യത്തെ ദേശീയ പാതകളിലെ ടോൾ ബൂത്തുകൾ ഉടൻ തന്നെ നിർത്തലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.ഒരു വർഷത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കുമെന്നും അദ്ദേഹം ലോക്സഭയിൽ ഇറിയിച്ചു. 93 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് ഉപയോഗിച്ചാണ് ഇപ്പോൾ ടോൾ നൽകുന്നത്. എന്നിരുന്നാലും, ബാക്കി 7 ശതമാനം വാഹനങ്ങൾ ഇപ്പോഴും ഇരട്ടി ടോൾ നൽകിയാണ് യാത്ര ചെയ്യുന്നതെന്നും നിതിൻ ഗഡ്ഗരി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ഫിസിക്കൽ ടോൾ ബൂത്തുകളും ഒരു വർഷത്തിനുള്ളിൽ നീക്കംചെയ്യും. ടോൾ പിരിവ് ജിപിഎസ് വഴി നടപ്പാക്കാനാണ് ലക്ഷ്യം. ജിപിഎസ് ഇമേജിംഗ് (വാഹനങ്ങളിൽ) അടിസ്ഥാനമാക്കിയാകും ദേശീയപാതകളിലെ ടോൾ ശേഖരിക്കുക.കൂടാതെ ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ നൽകാത്ത വാഹനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പുതിയ വാഹനങ്ങളിൽ ഫാസ്ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങൾക്ക് സൗജന്യമായി ഫാസ്ടാഗുകൾ നൽകുമെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
ടോൾ പ്ലാസയില്‍ നേരിട്ടുള്ള പണമിപാട് നല്കാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി പണം നല്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. രാജ്യത്തെ എല്ലാ ടോള്‍ പാതകളിലും ടോള്‍ പിരിവിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഏകീകൃത സംവിധാനമാണിത്. 2016ലാണ് ഫാസ്‌ടാഗ് സംവിധാനം ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി 15 മുതൽ ഫാസ്ടാഗ് രാജ്യത്ത് നിർബന്ധമാക്കിയിരുന്നു.സമയലാഭം, ഇന്ധന ലാഭം തുടങ്ങിയവ ഫാസ്ടാഗ് ഉപയോഗം വഴി ഉറപ്പു വരുത്താം. ടോള്‍ നല്കുന്നതിനായള്ല ക്യൂ പരമാവധി ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും.


Click it and Unblock the Notifications