ബെംഗളൂരുവില്‍ വില്‍ക്കുന്ന പച്ചക്കറികളില്‍ ഉയര്‍ന്ന ലെഡ്, കീടനാശിനി അംശം.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശാനുസാരണം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) നടത്തിയ പരിശോധനയാണ് ഇക്കാര്യം വെളിച്ചെത്തുകൊണ്ടുവന്നത്.

72 സാമ്പിളുകളില്‍ 19 എണ്ണവും സുരക്ഷിതമല്ല
സിപിസിബി അഞ്ചംഗ കമ്മിറ്റി പരിശോധിച്ച 72 പച്ചക്കറി സാമ്പിളുകളില്‍ (ഇതില്‍ 53 എണ്ണം ബെംഗളൂരുവില്‍ നിന്നാണ്) 19 എണ്ണവും അനുവദനീയ പരിധിയ്ക്കുമുകളില്‍ ലെഡുള്ളവയാണ്.
വഴുതനങ്ങയിലും പയറിലുമാണ് ഞെട്ടിക്കുന്ന അളവില്‍ ലെഡുള്ളത്.
ജൈവ വഴുതനങ്ങയില്‍ കിലോഗ്രാമിന് 1.953 മില്ലിഗ്രാമും ഫ്‌ലാറ്റ് ബീന്‍സില്‍ 1.825 മില്ലിഗ്രാമും ലെഡ് കണ്ടെത്തിയപ്പോള്‍ ടോണ്ടെകൈ എന്നറിയപ്പെടുന്ന ചെറിയ ചുരക്കയില്‍ സുരക്ഷിതമായ പരിധിയേക്കാള്‍ 18 മടങ്ങ് കൂടുതലും ഇലക്കറികളിലും കാബേജിലും അനുവദനീയമായതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലുമാണ് അളവ്. വഴുതനങ്ങ, പയര്‍ എന്നിവയിലെ സുരക്ഷിത പരിധി യഥാക്രമം 0.1 മില്ലിഗ്രാമും 0.2 മില്ലിഗ്രാമുമാണ്.
ലെഡിന് പുറമെ അസെഫേറ്റ്, എത്തിയോണ്‍, ഫിപ്രോണില്‍, പ്രൊഫെനോഫോസ് എന്നീ കീടനാശിനികളുടെ ഉയര്‍ന്ന സാന്നിധ്യവും കണ്ടെത്തി.
മുന്‍കരുതലുകള്‍
വായനക്കാര്‍ പരിഭ്രാന്തരാകേണ്ട. എന്നാല്‍ ജാഗ്രത പാലിക്കണം. പച്ചക്കറികള്‍ ഉപ്പുവെള്ളത്തില്‍ 20 മുതല്‍ 30 മിനിറ്റ് വരെ കുതിര്‍ക്കുന്നത് കീടനാശിനി അവശിഷ്ടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. വെള്ളരിക്ക, കക്ക തുടങ്ങിയ പച്ചക്കറികള്‍ തൊലി കളയുന്നത് ഉപരിതല മലിനീകരണം കുറയ്ക്കും. ഭക്ഷ്യയോഗ്യമാക്കുന്നതിന് മുന്‍പ് അവ നന്നായി കഴുകേണ്ടതാണ്.
അസാധാരണമായി തിളക്കമുള്ളതോ വളരെ വലുതോ ആയി കാണപ്പെടുന്ന പച്ചക്കറികള്‍ വാങ്ങുന്നത് ഒഴിവാക്കുക, കനത്ത രാസവസ്തുക്കളുടെ ഉപയോഗമാകാം അത്തരം രൂപമാറ്റത്തിന് കാരണം.
വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വാങ്ങാന്‍ ശ്രമിക്കുക. സാധ്യമെങ്കില്‍, സുരക്ഷിതമായ കൃഷി രീതികള്‍ പിന്തുടരുന്ന കര്‍ഷകരെ ആശ്രയിക്കുക.
ഭക്ഷണവൈവിധ്യം പിന്തുടരുക. ദിവസവും ഒരു പച്ചക്കറിയെ മാത്രം ആശ്രയിക്കരുത്.
കുട്ടികളുടേയും ഗര്‍ഭിണികളുടേയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക.
കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
ഈ റിപ്പോര്‍ട്ട് ആരംഭം മാത്രമാണെന്നും വിശദമായ, പതിവ് പഠനങ്ങള്‍ ആവശ്യമാണെന്നും ഒരു കമ്മിറ്റി അംഗം പറഞ്ഞു. കൃഷി വകുപ്പും സര്‍വകലാശാലകളുമാണ് ഇതിന് മുന്‍കൈയ്യെടുക്കേണ്ടത്. സുരക്ഷിതമായ കീടനാശിനി ഉപയോഗത്തെക്കുറിച്ചും മണ്ണ് മാനേജ്‌മെന്റിനെക്കുറിച്ചും കര്‍ഷകരെ ബോധവാന്മാരാക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരുവില്‍ മഴക്കാല ഒരുക്കങ്ങള്‍ തുടങ്ങി, ഇത്തവണ മണ്‍സൂണ്‍ ശക്തമാകുമോ-അറിയാം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരുവിലെ പലയിടങ്ങളിലും ഇന്ന് കറന്റ് പോകും, ഇന്ത്യ-ന്യൂസിലന്റ് ടി20 ഫൈനല്‍ മിസ്സാകുമോ?-ഇക്കാര്യങ്ങളറിയാം

ബെംഗളൂരു നമ്മ മെട്രോ: ഗ്രീന്‍ ലൈനില്‍ പുതിയ ട്രെയിന്‍ ഉടന്‍, മറ്റൊരു റൂട്ടില്‍ താല്‍ക്കാലിക വേഗത നിയന്ത്രണം

ബെംഗളൂരുവിൽ ഈ സാധനങ്ങൾക്ക് തീ വില, വാങ്ങുന്നതിന് മുൻപ് വില അറിയണം, ഇല്ലെങ്കിൽ കീശ കാലി

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, റെയില്‍വേ ജോലികള്‍ക്കായി ഈ റോഡ് അടച്ചു, ബദല്‍ വഴികള്‍ തേടണം

ബെംഗളൂരുവില്‍ വേനല്കനക്കുന്നു, മുന്നറിയിപ്പുമായി ഐഎംഡി, ഹോളി മഴകൊണ്ടുവരുമോ?



Click it and Unblock the Notifications