ഇന്ത്യ- യുഎസ് വ്യാപാരക്കരാർ ഇനിയും പുരോഗതിയിലേക്ക് എത്തിയിട്ടില്ല. അതിനിടയിൽ വിവാദങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്ത്യ റഷ്യൻ ഊർജ്ജം വാങ്ങുന്നതിനെതിരെ ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ റഷ്യയിൽ നിന്നുള്ള വളങ്ങളും രാസവസ്തുക്കളും അമേരിക്ക വാങ്ങുന്നുണ്ടെന്നാണ് ഇന്ത്യ പറയുന്നത്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിനിടെ ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടർ ട്രംപിനോട് ഈ കാര്യം ചോദിച്ചു. എന്നാൽ തനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് മറുപടി നൽകിയത്.
യുഎസിനെതിരെ ഇന്ത്യ
"യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മറ്റു മാർഗങ്ങൾ ഇല്ലാതായതോടെയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ അന്ന് അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യൻ ഉപഭോക്താവിന് പ്രവചനാതീതവും താങ്ങാനാവുന്നതുമായ ഊർജ്ജ ചെലവ് ഉറപ്പാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ തന്നെ റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ടെന്ന് വ്യക്തമാണ്" എന്നാണ് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
ഇന്ത്യയുടെ ഇറക്കുമതി ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നു എന്ന് പ്രസ്താവന ഊന്നിപ്പറയുന്നു. എന്നാൽ ആണവ നിലയങ്ങൾക്കുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള പല്ലേഡിയം, വളങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ റഷ്യൻ ഉൽപ്പന്നങ്ങൾ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യക്കുമേൽ താരിഫ് ഉയർത്തിയതിനെതിരെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും "ഡബിൾ സ്റ്റാൻഡേർഡ്" എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്.

ഇന്ത്യയെ വിമർശിച്ച ട്രംപ്
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങി അത് വിൽപ്പന നടത്തി ലാഭം കൊയ്യുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യക്കുമേൽ താരിഫ് ചുമത്തിയത്. "ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ, ഇന്ത്യ യുഎസ്എയ്ക്ക് നൽകുന്ന താരിഫ് ഞാൻ ഉയർത്തും." എന്നായിരുന്നു ട്രംപ് ഇതിനു മുന്നേ പോസ്റ്റ് ചെയ്തത്.
റഷ്യയുമായുള്ള ബന്ധമാണ് ട്രംപിനെ ചൊടിപ്പിച്ചത്
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതാണ് ഇന്ത്യക്കുമേൽ 25% ഇറക്കുമതി താരിഫ ചുമത്താൻ കാരണമായതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഉപഭോഗത്തിന്റെ 0.2% മാത്രമായിരുന്ന റഷ്യൻ എണ്ണയുടെ ഇറക്കുമതി സമീപ മാസങ്ങളിൽ 35%-ത്തിലധികമായി വർദ്ധിച്ചു. യുദ്ധാനന്തരം പരമ്പരാഗത മിഡിൽ ഈസ്റ്റേൺ വിതരണക്കാർ തങ്ങളുടെ കയറ്റുമതി യൂറോപ്പിലേക്ക് തിരിച്ചുവിട്ടതാണ് ഈ മാറ്റത്തിന് കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
നിലവിലെ ഇന്ത്യ- യുഎസ് വ്യാപാരക്കരാറിലെ അനിശ്ചിതത്വവും ട്രംപിൻ്റെ ഈ വാശിയാണ്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ എടുക്കുന്നു എന്ന് ആരോപിക്കുമ്പോൾ യുഎസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ റഷ്യയിൽ നിന്നും മറ്റു ഇറക്കുമതികൾ നട്ടത്തുന്നുണ്ടെന്ന് ഇന്ത്യയും പ്രതികരിച്ചു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications