കോട്ടയം: ട്രാവന്‍കൂര്‍ സിമന്റ്‌സിലെ വീണ്ടും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഊര്‍ജിത ശ്രമം. കെഎസ്ഇബി ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ ബൃഹദ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതി തൂണ്‍ നിര്‍മാണത്തിനും ഗ്രേ സിമന്റ് ഉല്‍പ്പാദനത്തിനുമായി പ്രത്യേക യൂണിറ്റുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. രണ്ടു യൂണിറ്റുകള്‍ക്കും മന്ത്രിമാരായ ഇപി ജയരാജന്‍, എംഎം മണി എന്നിവര്‍ തറക്കല്ലിട്ടു. ഒരു വര്‍ഷത്തിനകം സ്ഥാപനം ലാഭത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
നേരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ സിമന്റ്‌സ്. കഴിഞ്ഞ കുറച്ച് കാലമായി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. കൂടാതെ പത്ത് ജില്ലകളില്‍ വനിതാ സംരംഭകരെ ഉപയോഗിച്ച് വാള്‍പുട്ടി നിര്‍മാണ യൂണിറ്റ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ജില്ലാതലത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കമ്പനി തന്നെ മുന്‍കൈയ്യെടുക്കും. ഇവിടെ നിര്‍മിക്കുന്ന വാള്‍പുട്ടി ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ബ്രാന്‍ഡില്‍ വിപണയില്‍ എത്തിക്കാനാണ് ആലോചന.
പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ വ്യാജന്മാർ നിരവധി, അപേക്ഷിക്കാത്തവർക്കും അക്കൌണ്ടിൽ 6000 രൂപ
വായ്പ എടുത്തവര്‍ക്ക് ആശ്വാസം; ബാങ്കുകള്‍ പിരിച്ച കൂട്ടുപലിശ തിരികെ നല്‍കും
പ്രധാനമന്ത്രി സ്വനിധി പദ്ധതി: മൂന്ന് ലക്ഷം കച്ചവടക്കാർക്ക് പ്രധാനമന്ത്രി വായ്പ വിതരണം ചെയ്തു
എച്ച്ഡിഎഫ്സി എംഡി സ്ഥാനത്ത് നിന്ന് വിരമിച്ച് ആദിത്യ പുരി; ശശിധര്‍ ജഗദീശന് പുതിയ ചുമതല