ഉക്രെയ്ൻ സംഘർഷത്തിൽ ധാരണയില്ല, ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, മോസ്കോ സന്ദർശിക്കാൻ ട്രംപിന് ക്ഷണം
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. ഉക്രെയിൻ സാഹചര്യം സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കായി ട്രംപിനെ മോസ്കോ സന്ദർശിക്കാൻ പുടിൻ ക്ഷണിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും ധാരണയിലെത്താൻ ചർച്ചയിലൂടെ സാധിച്ചു. എന്നാൽ അന്തിമ കരാറിലെത്തിയിട്ടില്ലെന്നുമാണ് ചർച്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചത്. റഷ്യയ്ക്ക് പല ആശങ്കകളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഉക്രെയിൻ എന്ന് ചർച്ചയ്ക്ക് ശേഷം പുടിനും പറഞ്ഞു. സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് പറഞ്ഞ പുടിൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു.

പുടിനുമായുള്ള കൂടിക്കാഴ്ച "വളരെ ഫലപ്രദമായിരുന്നു" എന്ന് ട്രംപ് വിശേഷിപ്പിച്ചു, ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവർ ധാരണയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു, പക്ഷേ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുതെന്ന് പുടിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈന്‍റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ ട്രംപിനോട് യോജിക്കുന്നു എന്നും പുടിൻ കൂട്ടിച്ചേർത്തു.
ചര്‍ച്ചയില്‍ ട്രംപിനൊപ്പം അമേരിക്കന്‍ വിദേശ സെക്രട്ടറി മാര്‍ക്കോ റുബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പുതിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്‌റോവും പങ്കെടുത്തു. അലാസ്‌കയിലെ സോവിയറ്റ് സൈനികരുടെ കുഴിമാടങ്ങളില്‍ റീത്ത് സമര്‍പ്പിച്ച ശേഷമാണ് പുടിൻ മടങ്ങിയത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിനും ട്രംപും കാണുന്നത്.


Click it and Unblock the Notifications


