എഐ നിയന്ത്രണങ്ങളിലും കൈകടത്തി ട്രംപ്, സംസ്ഥാനങ്ങളുടെ അധികാരത്തിൽ മാറ്റം, നേട്ടമാകുമോ..?

കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോൾ ഇതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള നിയന്ത്രണചട്ടങ്ങളില്‍ നിന്ന് യുഎസ് സംസ്ഥാനങ്ങളെ വിലക്കും വിധത്തില്‍ ഡോണള്‍ഡ് ട്രംപ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. സംസ്ഥാനതലത്തിലെ എഐ വിരുദ്ധ നിയമങ്ങള്‍ ഏകോപിപ്പിച്ച് നിയന്ത്രിക്കുന്നതിനായി പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെയും രൂപീകരിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് എഐ മേഖലയില്‍ പ്രവര്‍ത്തിക്കാനോ നിക്ഷേപിക്കാനോ കമ്പനികള്‍ക്ക് 50 സംസ്ഥാനങ്ങളിലും നിന്ന് പ്രത്യേകം അനുമതി നേടേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടാണ് പുതിയ ഉത്തരവിലൂടെ ഒഴിവാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. 

ന്യൂയോർക്ക്, കാലിഫോർണിയ തുടങ്ങിയ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങൾ സ്വന്തം നിയമങ്ങൾ ഉപയോഗിച്ച് വ്യവസായത്തെ രൂപപ്പെടുത്തുന്നത് തടയാൻ ട്രംപ് ഭരണകൂടം വളരെക്കാലമായി ഏകീകൃത ദേശീയ നിയന്ത്രണത്തിനായി സമ്മർദം ചെലുത്തിവരികയാണ്. രാജ്യത്തുടനീളം എഐ നിയന്ത്രണങ്ങളിൽ ഒരു നിയമം കൊണ്ടുവരുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇത്. നിലവിൽ, യുഎസിലെ നിരവധി സംസ്ഥാനങ്ങൾ എഐ-യുമായി ബന്ധപ്പെട്ട ബില്ലുകൾ നടപ്പിലാക്കിയിട്ടുണ്ട്. ഡെമോക്രാറ്റിക് നേതൃത്വത്തിന് കീഴിലുള്ള കാലിഫോർണിയയും കൊളറാഡോയും എഐ വ്യവസായവുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്തലുകൾ നിർബന്ധമാക്കുന്ന ബില്ലുകൾ നിർദ്ദേശിച്ചിട്ടുണ്ട്.

എഐ നിയന്ത്രണത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം നീക്കി. വിശദമായി വായിക്കാം

"യുഎസ് സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും മികച്ചതാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ നിക്ഷേപം സഹായിക്കുന്നു" എന്ന് ട്രൂത്ത് സോഷ്യലിൽ നേരത്തെ ഡൊണാൾഡ് ട്രംപ് കുറിച്ചിരുന്നു. "എന്നാൽ അമിതമായ സംസ്ഥാന നിയന്ത്രണം ഈ വളർച്ചാ എഞ്ചിനെ ദുർബലപ്പെടുത്തും," അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ ഉത്തരവില്‍ എഐ നിയന്ത്രണത്തിനുള്ള വ്യക്തമായ മാര്‍ഗരേഖകളോ സുരക്ഷാ നിര്‍ദേശങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. കമ്പനികളും ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ട്രംപിന്റെ നിയമമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുന്നത്.

പാകിസ്ഥാന് 68.6 കോടി ഡോളര്‍

പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2040വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനാണ് തുക കൈമാറുക. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാന്‍ പാകിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാവുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി (ഡിഎസ്സിഎ) പറഞ്ഞു.

ഫോണിൽ സംസാരിച്ച് മോദിയും ട്രംപും

ഇന്ത്യ യുഎസ് വ്യാപാര കരാറിന് സാധ്യതയെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. വ്യാപാരം, നിർണ്ണായക സാങ്കേതികവിദ്യകൾ, ഊർജ്ജം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണം ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പുരോഗതിയും ഇരുവരും വിലയിരുത്തിയതായും പ്രധാനമന്ത്രി അറിയിച്ചു.

ട്രംപുമായി സംസാരിച്ചെന്നും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തിയെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. മേഖലാതലഅന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X