കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പ്രതിസന്ധിയിലായത് 12 ബാങ്കുകള്‍

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ലക്ഷ്മി വിലാസ് ബാങ്കിനാണ് ആര്‍ബിഐയുടെ പൂട്ടുവീണതോടെ 20 വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിസന്ധിയിലായ ബാങ്കുകളുടെ എണ്ണം 11 ആയിരിക്കുകയാണ്. നവംബര്‍ 17ന് വൈകുന്നേരം ആറുമുതല്‍ ഡിസംബര്‍ 16വരെ നീളുന്ന മൊറട്ടോറിയമാണ് ലക്ഷ്മി വിലാസം ബാങ്കിന് ധനമന്ത്രാലയം ഏര്‍പ്പെടുത്തിയത്. ഇതോടെ 25,000ന് മുകളിലുള്ള പണമിടപാടുകള്‍ ആര്‍ബിഐയുടെ അനുമതിയോടെ മാത്രമെ നടത്താന്‍ പാടുള്ളു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ രീതിയില്‍ യെസ് ബാങ്കിനെതിരേയും ധനമന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു.

1947നും 1969നുമിടയില്‍ 559 സ്വകാര്യ ബാങ്കുകളാണ് രാജ്യത്ത് തകര്‍ന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. പിന്നീട് 36 സ്വകാര്യ ബാങ്കുകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയെങ്കിലും അവയില്‍ പലതും പിന്നീട് പ്രമുഖ പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ഭാഗമായി. ലക്ഷ്മി വിലാസ് ബാങ്കിനും യെസ് ബാങ്കിനും മുമ്പായി ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിസന്ധിയിലായത് 9 ബാങ്കുകളാണ്.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പ്രതിസന്ധിയിലായത് 12 ബാങ്കുകള്‍

സിക്കിം ബാങ്ക് ലിമിറ്റഡ് (1999), ബറേലി കോര്‍പ്പറേഷന്‍ ബാങ്ക് ലിമിറ്റഡ് (2000), ബനാറസ് സ്റ്റേറ്റ് ബാങ്ക്: (2002), നെടുങ്ങാടി ബാങ്ക് (2002), കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബാങ്കാണ് നെടുങ്ങാടി ബാങ്ക്. ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്കായിരുന്നു ഇത്. സൗത്ത് ഗുജറാത്ത് ലോക്കല്‍ ഏരിയ ബാങ്ക് ലിമിറ്റഡ്: (2003), ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് (2004), ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാദ്: (2006), യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക് ലിമിറ്റഡ് (2005), പിഎംസി ബാങ്ക്: (2019) എന്നിവയാണ് പ്രതിസന്ധിയിലായ ഈ 9 ബാങ്കുകള്‍

English summary

Twelve banks in the country have been in crisis in the last 20 years

Twelve banks in the country have been in crisis in the last 20 years
Story first published: Wednesday, November 18, 2020, 19:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X