ക്യാമ്പസ് ബിരുദധാരികളിൽ 66% പേർക്കും പഠനം പൂർത്തിയാകുമ്പോൾ കൈയിൽ ഒരു ജോലി ഇല്ലെന്ന് ജോബ് പോർട്ടലായ നൌക്കരി നടത്തിയ സർവേയിൽ പറയുന്നു. ഓഫർ കത്തുകൾ ലഭിച്ച മൂന്നിലൊന്ന് കോളേജ് പഠനം പൂർത്തിയാക്കിയവരിൽ 44% പേരും നിയമന തീയതി നീട്ടിയതായി സ്ഥിരീകരിച്ചു. 9% പേർക്ക് ലഭിച്ച ഓഫറുകൾ പിൻവലിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 1,300 കോളേജ് വിദ്യാർത്ഥികളിൽ നൌക്കരി നടത്തിയ സർവേ റിപ്പോർട്ടാണിത്.
ഭൂരിഭാഗം വിദ്യാർത്ഥികളും ഓൺലൈൻ ജോബ് പോർട്ടലുകളിൽ ജോലി തിരയുമ്പോൾ 17% പേർ റഫറൽ റൂട്ട് തിരഞ്ഞെടുക്കുകയും അവരുടെ കോളേജ് പൂർവ്വ വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയുമാണ് ചെയ്യുന്നത്. ചില വിദ്യാർത്ഥികൾ ഫ്രീലാൻസിംഗും ഭാവിയിലെ ഒരു കരിയർ ഓപ്ഷനായി പരിഗണിക്കുന്നുണ്ടെന്നും സർവ്വേയിൽ പറയുന്നു.
വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു, മെയ് മാസത്തില്‍ ജോലി ലഭിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ട് സിഎംഐഇ
82% കോളേജുകളിലായി 2020 ബാച്ചിന്റെ പ്ലേസ്‌മെന്റ് സാധ്യതയെ മഹാമാരി ബാധിച്ചതായാണ് വിവരം. 74 ശതമാനം പ്രീ-ഫൈനൽ വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് ഓഫറുകളെ ഇത് കൂടുതൽ ബാധിച്ചു. കൂടാതെ, ഓൺലൈൻ കോഴ്സുകളും സർട്ടിഫിക്കേഷനുകളും ഫ്രെഷർമാരിൽ ആദ്യ ചോയിസാണ്. 70% കോളേജ് വിദ്യാർത്ഥികളും ഇതിനകം തന്നെ ഓൺലൈൻ കോഴ്സുകൾ സബ്‌സ്‌ക്രൈബുചെയ്‌തു. സർവേയിൽ പങ്കെടുത്ത 80% ബിരുദധാരികളുടെ ഉന്നത വിദ്യാഭ്യാസ പദ്ധതികളെയും നിലവിലെ സാഹചര്യം ബാധിച്ചിട്ടില്ല. പലരും വീഡിയോ അഭിമുഖങ്ങളിലൂടെയും ഓൺലൈൻ പരീക്ഷകളിലൂടെയും മറ്റുമാണ് ജോലി തേടുന്നത്.
ജൂണ്‍ 21 -ന് അവസാനിച്ച ആഴ്ചയില്‍ തൊഴില്‍ സംഖ്യയില്‍ ഗണ്യമായ പുരോഗതിയുണ്ടായെങ്കിലും ഇതിന് പ്രധാന കാരണം ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി വ്യക്തമാക്കിയിരുന്നു.
ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ: ഈ തൊഴിലുകൾ ചെയ്യാനറിയാമോ? ദിവസവും 202 രൂപ വരുമാനം നേടാം