ഉജ്ജീവൻ സ്മോൾ ഫൈനാൻസ് ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ രണ്ടിന് നടക്കും. ഈ മാസം ഇന്ത്യാ ഇൻഫോലൈനിന്റെ നേതൃത്വത്തിൽ ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് 250 കോടി രൂപ സമാഹരിച്ചിരുന്നു. 36 മുതൽ 37 രൂപ വരെയുള്ള നിലവാരത്തിലാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനകം 4.72 ദശലക്ഷം ഉപഭോക്താക്കള ബാങ്ക് നേടിക്കഴിഞ്ഞു. ഉജ്ജീവൻ ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് 2 രൂപയുടെ പ്രത്യേക വിലക്കിഴിവ് നൽകുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതേസമയം, കുറഞ്ഞത് 400 ഓഹരികളെങ്കിലും വാങ്ങണം. നാനൂറിന്റെ ഗുണികങ്ങളായും ഉപഭോക്താക്കൾക്ക് ഓഹരി വാങ്ങാം.
വീടും വാങ്ങാം ഓൺലൈനായി, പുതിയ പദ്ധതിയുമായി ശോഭ ലിമിറ്റഡ്
2017 മാർച്ച് 31 -ൽ 6,383.9 കോടി രൂപയായിരുന്നു ഉജ്ജീവന്റെ മൊത്തം വായ്പ. എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം 11,048.5 കോടി രൂപയായി ബാങ്കിന്റെ വായ്പാ ബാധ്യത ഉയർന്നിട്ടുണ്ട്. എന്നാൽ നിക്ഷേപം പതിന്മടങ്ങ് വർധിച്ചെന്ന കാര്യവും ശ്രദ്ധേയം. 206.4 കോടി രൂപയിൽ നിന്നും 7,397.4 കോടി രൂപയായാണ് ബാങ്കിന്റെ നിക്ഷേപം ഉയർന്നിരിക്കുന്നത്. നിലവിൽ 750 കോടി രൂപ സമാഹരിക്കുകയാണ് ഉജ്ജീവന്റെ ലക്ഷ്യം. വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ഭവന വായ്പകൾ എന്നിങ്ങനെ പലവിധം വായ്പകൾ ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.