പുതുവർഷത്തെ വരവേൽക്കാൻ രാജ്യം ഒരുങ്ങുമ്പോൾ തന്നെ, വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ചർച്ചകളും അണിയറയിൽ സജീവമായിക്കഴിഞ്ഞു. 2025-26 വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ വികസനക്കുതിപ്പിന്റെ വലിയ പ്രതീക്ഷകളാണ് നൽകിയത്. അതുകൊണ്ടുതന്നെ ഇത്തവണയും അപ്രതീക്ഷിതവും ജനപ്രിയവുമായ തീരുമാനങ്ങൾ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.
ധനമന്ത്രി ഏതാനും മണിക്കൂറുകൾ കൊണ്ട് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രസംഗത്തിന് പിന്നിൽ മാസങ്ങൾ നീളുന്ന കഠിനമായ തയ്യാറെടുപ്പുകളുണ്ട്. ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ തന്നെ ബജറ്റ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടങ്ങൾ ആരംഭിക്കുന്നു. നീതി ആയോഗ്, വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായുള്ള നിരന്തരമായ ചർച്ചകളിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് ബജറ്റിന് ഒരു പൂർണ്ണ രൂപം കൈവരുന്നത്.
ഭരണഘടനയുടെ 112-ാം വകുപ്പ് പ്രകാരം, സർക്കാരിന്റെ പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെയും ചെലവിന്റെയും ഒരു വാർഷിക സാമ്പത്തിക പ്രസ്താവനയാണ് കേന്ദ്ര ബജറ്റ്. സമീപ വർഷങ്ങളിലായി ഫെബ്രുവരി 1നാണ് ബജറ്റ് അവതരിപ്പിച്ചു വരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ നിശ്ചയിക്കുന്നതിലും മുൻഗണനാക്രമങ്ങൾ മാറ്റുന്നതിലും നിർണ്ണായകമായ ഈ രേഖ, ഇന്ത്യയുടെ വരാനിരിക്കുന്ന ഒരു വർഷത്തെ വളർച്ചാ ദിശയാണ് വരച്ചുകാട്ടുന്നത്.

ബജറ്റ് എങ്ങനെ രൂപപ്പെടുന്നു?
ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്ന കേന്ദ്ര ബജറ്റ് രൂപപ്പെടുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. ബജറ്റ് നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:
1. അടിസ്ഥാന വിവരശേഖരണം: ബജറ്റ് നിർമ്മാണത്തിന്റെ ആദ്യപടിയായി ധനമന്ത്രാലയം എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും ഒരു പ്രത്യേക സർക്കുലർ അയക്കുന്നു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ വരുമാന-ചെലവ് കണക്കുകൾ സമർപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
2. എസ്റ്റിമേറ്റുകളുടെ പരിശോധനയും വിശകലനവും: വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നു. ഇത് രാജ്യത്തിന്റെ ധനക്കമ്മി കൃത്യമായി കണക്കാക്കാൻ സഹായിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചും മാക്രോ ഇക്കണോമിക് ചട്ടക്കൂടിനെക്കുറിച്ചും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഈ ഘട്ടത്തിൽ ധനമന്ത്രിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നു.
3. ബഹുതല ചർച്ചകൾ: ഡിസംബർ മാസത്തിൽ ധനമന്ത്രി വിവിധ മേഖലയിലുള്ളവരുമായി നേരിട്ട് ചർച്ചകൾ നടത്തുന്നു. സംസ്ഥാന പ്രതിനിധികൾ, വ്യവസായ പ്രമുഖർ, സാമ്പത്തിക വിദഗ്ധർ, ട്രേഡ് യൂണിയനുകൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ ഘട്ടത്തിൽ സ്വീകരിക്കും. തുടർന്ന് ഓരോ മന്ത്രാലയത്തിനും അനുവദിക്കേണ്ട തുക അന്തിമമാക്കി കേന്ദ്ര മന്ത്രിസഭയുടെയോ പ്രധാനമന്ത്രിയുടെയോ അംഗീകാരത്തിനായി സമർപ്പിക്കുന്നു.
4. ഹൽവ ചടങ്ങും രഹസ്യസ്വഭാവവും: ബജറ്റ് രേഖകളുടെ അച്ചടി ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പരമ്പരാഗതമായ ചടങ്ങാണ് 'ഹൽവ ചടങ്ങ്'. ബജറ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായി, ഈ ഘട്ടം മുതൽ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നത് വരെ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ പുറംലോകവുമായി ബന്ധപ്പെടാൻ പാടില്ല. ധനമന്ത്രാലയത്തിലെ നോർത്ത് ബ്ലോക്കിൽ ഇവർ പൂർണ്ണമായും നിരീക്ഷണത്തിലായിരിക്കും.
5. അവതരണവും ഡിജിറ്റൽ ലഭ്യതയും: ഫെബ്രുവരി 1ന് ധനമന്ത്രി ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. അവതരണത്തിന് തൊട്ടുപിന്നാലെ 'യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്' വഴിയും ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഈ രേഖകൾ പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ലഭ്യമാകും.
ഫെബ്രുവരി 1ന് ബജറ്റ് പ്രതീക്ഷിക്കണോ?
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിന് രാജ്യം ഒരുങ്ങുന്നു. ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാണ് ഇത്തവണ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലേതെന്ന പോലെ 2026 ഫെബ്രുവരി 1-ന് തന്നെ ബജറ്റ് അവതരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ഫെബ്രുവരി 1 ഞായറാഴ്ച ആയതിനാൽ ബജറ്റ് അവതരണ തിയ്യതിയെ കുറിച്ച് ചില ആശങ്കകൾ ഉണ്ട്.
ഇത്തവണ അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. എങ്കിലും പണപ്പെരുപ്പ നിയന്ത്രണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ആദായനികുതി പരിഷ്കാരങ്ങൾ തുടങ്ങിയ ജനകീയ വിഷയങ്ങൾ ഇത്തവണയും ചർച്ച ചെയ്യപ്പെട്ടേക്കാം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications