കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും ദീർഷനാളത്തെ ലോക്ക്ഡൌണിന് ശേഷം ഇന്ത്യ ബിസിനസിനായി ഇന്ന് മുതൽ വീണ്ടും തുറക്കാൻ തീരുമാനിക്കുമ്പോഴും, മാളുകളും റീട്ടെയിലർമാരും "അൺലോക്ക്" ഘട്ടത്തിലേക്ക് കടക്കണമോയെന്ന കാര്യത്തിൽ അനിശ്ചിതത്വത്തിലാണ്. ആദ്യ കുറച്ച് ആഴ്ചകളിൽ മാളിലും മറ്റും എത്തുന്നവരുടെ എണ്ണം 20-30 ശതമാനം മാത്രമേ ഉണ്ടാകൂവെന്നാണ് മാളുകൾ പ്രതീക്ഷിക്കുന്നത്. മറുവശത്ത്, റെസ്റ്റോറന്റുകൾ, സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ബിസിനസിനെ ലാഭകരമാക്കാത്തതിനാൽ പല കടകളും തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ചിരിക്കുകയാണ്.
ഈ ആഴ്ച്ച മുതൽ
കേരളം, കർണാടക, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഈ ആഴ്ച്ച മാളുകളും ഹോട്ടലുകളും മറ്റും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിലും ഇത്തരം ബിസിനസുകൾ ഈ ആഴ്ച പുനരാരംഭിക്കും. ഡെവലപ്പർമാരുമായി പുതിയ വാടക കരാറുകളിൽ ഇതുവരെ എത്തിയിട്ടില്ലാത്തതിനാൽ മാളുകളിൽ തങ്ങളുടെ സ്റ്റോറുകൾ വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു മുൻനിര ഫാഷൻ റീട്ടെയിലർ മിന്റിനോട് പറഞ്ഞു.
കൊവിഡ് പ്രതിസന്ധി; ബാങ്കുകൾക്ക് 1.5 ട്രില്യൺ രൂപയുടെ ധനസഹായം നൽകേണ്ടി വന്നേക്കും
റെസ്റ്റോറന്റുകൾ
ഡൽഹിയിലെയും ഗുരുഗ്രാമിലെയും ഉയർന്ന നിലവാരത്തിലുള്ള റെസ്റ്റോറന്റുകൾ നിയന്ത്രണങ്ങൾ ഉള്ളതിനാൽ തുറക്കുന്ന കാര്യത്തിൽ സംശയത്തിലാണ്. റെസ്റ്റോറന്റുകൾക്ക് മദ്യം വിളമ്പാൻ കഴിയുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. രാത്രി 9 മണിക്ക് കർഫ്യൂ ഏർപ്പെടുത്തിയാൽ രാത്രി ഭക്ഷണവും നൽകാൻ കഴിയില്ല. അതുകൊണ്ട് തന്നെ പല റെസ്റ്റോറന്റുകളും തുറക്കേണ്ടതില്ലെന്ന നിലയിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
ജിഎസ്ടിയിലെ ദുരന്തനിവാരണ സെസ്: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു
പിസ ഹട്ട്
കോൺടാക്റ്റ്ലെസ് ഡൈൻ-ഇൻ വികസിപ്പിക്കുന്ന പിസ്സ ഹട്ട് പോലുള്ളവ സേവനങ്ങൾ ആരംഭിക്കും. മെനുവിൽ പ്രവേശിക്കുന്നത് മുതൽ പേയ്‌മെന്റുകൾ വരെ, മുഴുവൻ പ്രക്രിയയും ഡിജിറ്റലായി നടത്തും. ഇരിപ്പിടങ്ങൾ വീണ്ടും വിന്യസിക്കുകയും ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള സാമൂഹിക അകലം പാലിക്കുന്നതിനായി ഡൈൻ-ഇൻ ടേബിളുകളിൽ തന്നെ മെനു കാർഡുകൾ ഘടിപ്പിക്കുകയും ചെയ്യും. വാക്ക്-ഇൻ ഉപഭോക്താക്കളുടെ താപനില പരിശോധന, പ്രധാന ടച്ച് പോയിന്റുകളിലെ സാനിറ്റൈസർ ഉപയോഗം, റെസ്റ്റോറന്റ് ജീവനക്കാർ എല്ലായ്പ്പോഴും മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുമെന്നാണ് പിസ ഹട്ട് വ്യക്തമാക്കിയിരിക്കുന്നത്.
മൊറട്ടോറിയം 3 മാസത്തേക്ക് കൂടി നീട്ടിയതോടെ ബാങ്കുകൾ നിഷ്‌ക്രിയ ആസ്തി ഭീഷണിയിൽ