യുഎസ് തീരുവ ആഘാതത്തില്‍ നിന്നും ഇന്ത്യ മുക്തി നേടുന്നു. ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം തീരുവ 25 ശതമാനമായി ചുരുക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സൂചന നല്കി. ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് കുറച്ചുവെന്നും തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. ''താരിഫുകള്‍ ഇപ്പോഴും തുടരുകയാണ്. അവ എടുത്തുകളയാന്‍ ഒരു വഴിയുണ്ടെന്ന് ഞാന്‍ കരുതുന്നു,''' ബെസെന്റ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രതികരണം. റഷ്യന്‍ എണ്ണവാങ്ങുന്നത് കുറച്ച റിഫൈനറികളുടെ നടപടി തങ്ങളുടെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയ്ക്കെതിരായ യുഎസ് തീരുവ
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയത്. ഇതില്‍ 25 ശതമാനം റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനുള്ള പിഴയാണ്. ഈയിനത്തില്‍ ലഭിക്കുന്ന തുക റഷ്യ ഉക്രെയ്നെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നു എന്നാണ് യുഎസ് ആരോപണം. അതേസമയം ഊര്‍ജ്ജലഭ്യത സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യ പ്രതികരിച്ചു. മാത്രമല്ല, റഷ്യന്‍ എണ്ണവാങ്ങുന്ന കാര്യത്തില്‍ ചൈനയ്ക്കും തുര്‍ക്കിയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് രാജ്യം. അമേരിക്കയുടെ സഖ്യകക്ഷികളായ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ റഷ്യന്‍ പ്രകൃതി വാതകം വാങ്ങുന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടി. പിന്നീട് റഷ്യന്‍ എണ്ണയ്ക്ക് മേല്‍ യുഎസ് ഉപരോധം നിലവില്‍ വന്നതോടെയാണ് റിഫൈനറികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്തിയത്.
തീരുവ ആഘാതം
യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അവിടേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി വന്‍ ഇടിവ് നേരിട്ടു. തൊഴിലധിഷ്ഠിത വ്യവസായങ്ങളായ തുണിത്തരങ്ങള്‍, തുകല്‍, ജെംസ് ആന്റ് ജ്വല്ലറി, പാചക വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്. തുകല്‍ ചരക്ക് കയറ്റുമതി 11.9 ശതമാനവും അമൂല്യ കല്ലുകളുടെ കയറ്റുമതി 54.2 ശതമാനവും കൈത്തറി കാര്പററ്റ് കയറ്റുമതി 13.85 ശതമാനവും സമുദ്രോത്പന്ന കയറ്റുമതി 32.99 ശതമാനവും ടയര്‍ 35 ശതമാനവും പരുത്തി റെഡിമെയ്ഡ് തുണിത്തരങ്ങള്‍ 13.2 ശതമാനവും ആഭരണം 18.6 ശതമാനവും ഡ്രഗ് ഫോര്‍മുലേഷന്‍സ് 7.01 ശതമാനവും തേയില 27.43 ശതമാനവും സുഗന്ധവ്യജ്ഞനങ്ങള്‍ 9.79 ശതമാനവും ബസ്മതി അരി 2.33 ശതമാനവുമിടിഞ്ഞു.2024 ലെ കണക്കനുസരിച്ച് യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 79.44 ബില്യണ്‍ ഡോളറിന്റേതാണ്. മൊത്തം ജിഡിപിയുടെ 2 ശതമാനം. കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യുഎസ്.
ഇന്ത്യ മറ്റു രാഷ്ട്രങ്ങളുമായി വ്യാപാരക്കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ്
യുഎസ് തീരുവ കുറയ്ക്കാനൊരുങ്ങുന്നത്. യുകെ, ഒമാന്‍, ന്യൂസിലന്റ് എന്നീ രാഷ്ട്രങ്ങളുമായി ഇന്ത്യ വ്യാപാരകരാര്‍ ഒപ്പുവച്ചുകഴിഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications