യുഎസ് - ഇറാൻ സംഘർഷം, ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു

യുഎസ് വ്യോമാക്രമണത്തെ തുടർന്ന് ഇറാനിലെ ഉന്നത മേജർ ജനറൽ കാസെം സൊലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്ന്
എണ്ണ വില 3 ഡോളർ ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതി മേഖലയിലെ പിരിമുറുക്കങ്ങളും വിതരണ തടസ്സവുമാണ് വില വർദ്ധനവിന് കാരണം. ഇന്ത്യയിലെ ഇന്ധന വില ഇതോടെ 13 മാസത്തെ ഉയർന്ന നിരക്കിലായി.

ഇന്ത്യയുടെ ബെഞ്ച്മാർക്ക് ഓഹരി സൂചികകൾ 0.4 ശതമാനം ഇടിഞ്ഞു. ഒരു മാസത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ രേഖപ്പെടുത്തിയത്. സ്വർണം 10 ഗ്രാമിന് 700 രൂപ ഉയർന്ന് 39,872 രൂപയായി. രൂപ 0.60 ശതമാനം അഥവാ 44 പൈസ ഇടിഞ്ഞ് 71.80 ഡോളറിലെത്തി. വാൾസ്ട്രീറ്റ് ഓഹരികൾ കുത്തനെ താഴ്ന്നു.

യുഎസ് - ഇറാൻ സംഘർഷം, ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു

പ്രാദേശിക ഇക്വിറ്റി സൂചികകൾ 0.7 ശതമാനം ഇടിഞ്ഞതിന് ശേഷം വീണ്ടും നില വീണ്ടെടുത്തു. ഇറാൻ പ്രതികാരം ചെയ്യുമെന്ന ആശങ്കകളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ക്രൂഡ് ഓയിൽ വിലയിൽ ഇനിയും ഉയർച്ചയുണ്ടാകുന്നത് ഇന്ത്യയുടെ ധനക്കമ്മിക്ക് ഭീഷണിയാകും. ഇത് മാർച്ച് 31 ന് അവസാനിക്കുന്ന വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനമായി കണക്കാക്കപ്പെടുന്നു.

ബ്രെൻറ് ക്രൂഡ് ബാരലിന് 69.16 ഡോളറായാണ് ഉയർന്നിരിക്കുന്നത്. സെപ്റ്റംബറിൽ സൗദി അരാംകോയ്ക്ക് എതിരായ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എണ്ണയുടെ 84 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ മിഡിൽ ഈസ്റ്റിൽ നിന്നാണ് 60 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X