വന്ദേ ഭാരത് മിഷന്റെ (വിബിഎം) നാലാം ഘട്ടത്തിൽ ഇൻഡിഗോ ഖത്തറിൽ നിന്ന് 238 വിമാന സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചു. ജൂലൈ 3 ന് വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ ഈ ഘട്ടത്തിൽ 498 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും ഈ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നും വ്യോമയാന മന്ത്രാലയം ട്വീറ്റ് ചെയ്തു.
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ജൂലൈ 3 നും 15 നും ഇടയിൽ വിവിധ സ്ഥലങ്ങളിലേക്ക് 114 വിമാനങ്ങൾ എയർ ഇന്ത്യ സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈയിൽ 300 വിമാനങ്ങൾ സർവീസ് നടത്തും. 136 വിമാനങ്ങൾ ജൂലൈ 14 വരെയും 164 ജൂലൈ 15 നും ജൂലൈ 31 നും ഇടയിലും സർവ്വീസ് നടത്തും.
ഇൻഡിഗോയിൽ 999 രൂപയ്ക്ക് വിമാന ടിക്കറ്റ്, ഉടൻ ബുക്ക് ചെയ്യാം
സ്വകാര്യ വിമാന സർവ്വീസ്
വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ സ്വകാര്യ വിമാനക്കമ്പനികളുടെ പങ്കാളിത്തം വ്യക്തമാക്കിയ മന്ത്രാലയം ഖത്തറിൽ നിന്ന് 238 വിമാനങ്ങളും കുവൈത്തിൽ നിന്ന് 219 വിമാനങ്ങളും ഇൻഡിഗോ സർവീസ് നടത്തുമെന്നും അറിയിച്ചു. ഗോ എയർ കുവൈത്തിൽ നിന്ന് 41 വിമാനങ്ങളുടെ സർവീസ് നടത്തും. സ്വകാര്യ വിമാനങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണം നാലാം ഘട്ടത്തിൽ വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇന്ത്യയിൽ എന്ന് മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസ് ആരംഭിക്കും? വ്യോമയാന മന്ത്രാലയത്തിന്റെ മറുപടി ഇങ്ങന
അന്താരാഷ്ട്ര വിമാന സർവ്വീസ്
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വാണിജ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈ 15 വരെ നിർത്തിവച്ചിരിക്കുന്നതായി വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്താരാഷ്ട്ര ചരക്ക് സർവ്വീസുകൾക്കും വ്യോമയാന റെഗുലേറ്റർ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി മാർച്ച് അവസാനത്തോടെ രാജ്യം ലോക്ക്ഡൌൻ ചെയ്തപ്പോൾ എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചതാണ്. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 ന് പുനരാരംഭിച്ചു.
ആഭ്യന്തര വിമാന ഗതാഗതം
ആഭ്യന്തര വിമാന ഗതാഗതം കോവിഡ് -19 ന് മുമ്പുള്ള ശേഷിയുടെ 50-55 ശതമാനത്തിലെത്തുമ്പോൾ വരും മാസങ്ങളിൽ അന്തർദ്ദേശീയ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് വ്യോമസേന മന്ത്രി വ്യക്തമാക്കിയിരുന്നത്. മെയ് 25 മുതൽ ഓരോ വിമാനത്താവളത്തിലെയും വിമാനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാന യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നു.
വന്ദേ ഭാരത് മിഷൻ: സ്വകാര്യ വിമാനക്കമ്പനികൾക്കും സർവ്വീസിന് അനുമതി, 750 വിമാനങ്ങൾ വിദേശത്തേയ്ക്ക്