കൊറോണ വൈറസ് മഹാമാരി ഭീതിയും സാമ്പത്തിക പ്രതിസന്ധികളും രൂക്ഷമാകുന്നതിനിടെ ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധനവും തിരിച്ചടിയാകുന്നു. പച്ചക്കറികളുടെയും മറ്റും വില ഇരട്ടിയിലധികമായാണ് ഉയർന്നിരിക്കുന്നത്. പച്ചക്കറികളുടെ ചില്ലറ വിൽപ്പന വിലയിഷ 25% മുതൽ 200% വരെ വർദ്ധനുണ്ടെന്നാണ് വിവരം.
തക്കാളി വില
എല്ലാ പച്ചക്കറികൾക്കും വില കൂടുന്നുണ്ടെങ്കിലും തക്കാളിയ്ക്കാണ് ഏറ്റവും കൂടുതൽ വില ഉയർന്നിരിക്കുന്നത്. 2020 ജൂൺ 7 മുതൽ പുനരാരംഭിച്ച ഇന്ധന വിലയിൽ ദിവസേനയുള്ള പരിഷ്കരണവും പ്രത്യേകിച്ച് ഡീസൽ വിലയിലെ തുടർച്ചയായ വർദ്ധനവും വില ഉയരാൻ കാരണമാണ്. മഴക്കാലത്ത് വിളനാശമുണ്ടായതും വ്യാപാരികൾക്ക് തിരിച്ചടിയായി.
ഗതാഗതച്ചെലവിൽ വർദ്ധനവ്
മൺസൂൺ മാസങ്ങളിൽ വിതരണം കുറയുന്നതുമൂലം കഴിഞ്ഞ ഒരു മാസത്തിനിടെ പച്ചക്കറികളുടെ വിലയിലും വർധനയുണ്ടായതായി ഡൽഹിയിലെ ആസാദ്‌പൂർ കാർഷിക ഉൽപാദന വിപണന സമിതി (എപിഎംസി) ചെയർമാൻ ആദിൽ അഹ്മദ് ഖാൻ പറഞ്ഞു. ഡീസൽ വില കൂടുതലായതിനാൽ പച്ചക്കറികളുടെ ഗതാഗതച്ചെലവ് വർദ്ധിച്ചതായി പച്ചക്കറി വ്യാപാരികൾ ചൂണ്ടിക്കാട്ടി.
തക്കാളി വില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് വെറും 3 രൂപ!!
പച്ചക്കറികളുടെ ജൂലൈ മാസത്തിലെ വില
ഉരുളക്കിഴങ്ങ് - 30-35 രൂപ
കാബേജ് - 60-80 രൂപ
തക്കാളി - 60-80 രൂപ
സവാള - 25-30
വെള്ളരി - 50 രൂപ
മത്തങ്ങ - 20-30 രൂപ
വഴുതനങ്ങ - 40 രൂപ
കാപ്സിക്കം - 80 രൂപ
ഉള്ളിയ്ക്ക് പിന്നാലെ തക്കാളിയ്ക്കും പൊള്ളുന്ന വില, വിലയിൽ 70 ശതമാനം വർദ്ധനവ്