ഒരിക്കലും നന്നാവാത്ത ചില യാത്രക്കാർ, വീണ്ടും മാലിന്യം നിറഞ്ഞ് വന്ദേഭാരത് കോച്ച്, വിമർശം ശക്തം

യാത്രക്കാരുടെ പൗരബോധം കുറയുന്നത് ഇന്ത്യൻ റെയിൽവേ അധികാരികൾക്ക് തലവേദനയായി മാറുകയാണ്. യാത്രക്കാർ ഉത്തരവാദിത്തമില്ലാതെ മാലിന്യം വലിച്ചെറിയുന്നതിന്‍റെ മറ്റൊരു ഉദാഹരണമായിരുന്നു വന്ദേ ഭാരത് കോച്ച്. വന്ദേ ഭാരത് കോച്ചിനുള്ളിൽ ഒരാൾ ഉപയോഗിച്ച ഗ്ലാസുകളും പ്ലേറ്റുകളും സീറ്റുകളുടെ അരികിൽ ഉപേക്ഷിച്ചു പോയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വന്ദേ ഭാരത് കോച്ചുകളിൽ ഒന്നിന്‍റെ തറയിൽ യാത്രക്കാരൻ ഉപേക്ഷിച്ചുപോയ ഉപയോഗിച്ച പേപ്പർ ഗ്ലാസുകൾ, പ്ലേറ്റുകൾ, പാക്കേജുകൾ എന്നിവയാണ് ദൃശ്യങ്ങളിൽ ഉള്ളത്.

സീറോ സിവിക് സെൻസ്

"ഈ രാജ്യത്തെ ചില ആളുകൾ നല്ല സൗകര്യങ്ങൾ അർഹിക്കുന്നില്ല. വന്ദേ ഭാരത് പോലുള്ള മികച്ച ഒരു ട്രെയിനിൽ പോലും ചിലരുടെ മോശം ശീലങ്ങൾ കൊണ്ട് വൃത്തികേടാക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പൗരബോധമില്ലാതെ കൈകാര്യം ചെയ്യുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ മനോഭാവം എപ്പോഴാണ് മാറുക?" സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ക്ലിപ്പ് പങ്കിട്ട ഒരാൾ ചോദിച്ചു.കുറഞ്ഞത് ഞാൻ അവരിൽ ഒരാളല്ലെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്." ആ ഉപയോഗിച്ച ഗ്ലാസുകളും പ്ലേറ്റുകളും ആരാണ് തറയിൽ വെച്ചതെന്ന് ക്ലിപ്പിൽ വെളിപ്പെടുത്തിയിട്ടില്ല എന്നാൽ വലിയ വിമർശനം അർഹിക്കുന്ന സ്വഭാവമാണിതെന്നും ക്ലീപ്പിലുണ്ട്.

"എന്തുകൊണ്ടാണ് ഇത്തരം ചാമ്പ്യന്മാരുടെ മുഖം കാണിക്കാത്തത്? അവർ പൊതുജന പ്രശംസ അർഹിക്കുന്നു,"- എന്നാണ് ഓരാളുടെ പരിഹസാസം. "ഇന്ത്യയിൽ സാമാന്യബുദ്ധിയും പൗരബോധവും ഒരു ആഡംബരമാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അത് താങ്ങാൻ കഴിയൂ," ഒരു വ്യക്തി പറഞ്ഞു. "ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം ശരിയാക്കാം, പക്ഷേ ചില ആളുകളുടെ പൗരബോധവും സാമാന്യബുദ്ധിയും തിരുത്താൻ കഴിയില്ല" എന്ന് മറ്റൊരാൾ പറഞ്ഞു.

'സീറോ സിവിക് സെൻസ്', മാലിന്യം നിറഞ്ഞ് വന്ദേഭാരത്

ഇന്ത്യയിലെ ട്രെയിൻ യാത്രക്കാർക്കും സാധാരണ പൗരന്മാർക്കും ഇടയിൽ ശരിയായ പൗരബോധം ഇപ്പോഴും ഇല്ലെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വീഡിയോ. നമ്മുടെ മനോഭാവത്തിലും അടിസ്ഥാന ധാർമ്മികതയിലും മാറ്റം വരുത്തുന്നില്ലെങ്കിൽ അധികാരികൾ നടത്തുന്ന ഏതൊരു ശ്രമവും ആത്യന്തികമായി പാഴാകും.

മാലിന്യം തലവേദന

വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ കോച്ചിനുള്ളിൽ മാലിന്യം വലിച്ചെറിഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ആദ്യ യാത്ര കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഒരു കോച്ചിൽ പ്ലാസ്റ്റിക് പാക്കറ്റുകൾ, ഡിസ്പോസിബിൾ സ്പൂണുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ചിതറിക്കിടക്കുന്ന വിഡിയോ വൈറലായിരുന്നു. അടിസ്ഥാനമായി പാലിക്കേണ്ട പൊതു അച്ചടക്കമില്ലാതെ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് എത്തരത്തിലാണ് മികച്ച രീതിയിൽ നിലനിൽക്കാൻ സാധിക്കുക എന്ന് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തു.

വന്ദേഭാരത് സീരീസിലെ ആദ്യ സ്ലീപ്പർ പതിപ്പാണ് ഹൗറയ്ക്കും കാമഖ്യയ്ക്കും (ഗുവാഹാട്ടി) ഇടയിൽ യാത്ര ആരംഭിച്ചത്. 958 കിലോമീറ്ററാണ് യാത്രാദൂരം. ദീർഘദൂര രാത്രി യാത്രകൾ വേഗതയേറിയതും കൂടുതൽ സുഖപ്രദവുമാക്കുന്നതിനായാണ് വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിച്ചിരിക്കുന്നത്.

കനത്ത പിഴ ചുമത്തണം

അത്യാധുനികമായ സുരക്ഷാ സംവിധാനങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കി റെയിൽവേ മുന്നേറുമ്പോഴും, അത് കാത്തുസൂക്ഷിക്കാൻ പൗരന്മാർക്ക് സാധിക്കുന്നില്ല എന്നതാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്ന കാര്യം. അതുകൊണ്ടുതന്നെ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയും മാലിന്യം തള്ളുന്നവർക്കെതിരെയും വിദേശ രാജ്യങ്ങളിലേതുപോലെ കടുത്ത പിഴയും ശിക്ഷയും ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X