വോയ്‌സ്, ഡാറ്റാ സേവനങ്ങളുടെ വില ഉടൻ ഉയരും; വോഡ-ഐഡിയ ആദ്യം നിരക്ക് ഉയർത്തിയേക്കും
നിലവിലെ നിരക്കുകളിൽ നിന്ന് വോയ്‌സ്, ഡാറ്റാ സേവനങ്ങളുടെ വില ഉയർത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് സ്വകാര്യ ടെലികോം ദാതാക്കളിൽ ആദ്യ കമ്പനിയായി വോഡഫോൺ ഐഡിയ മാറിയേക്കുമെന്ന് സൂചന. വില വർദ്ധിപ്പിക്കുന്നതിൽ നിന്ന് കമ്പനി ഒഴിഞ്ഞു മാറില്ലെന്നും മറ്റുള്ളവർ വില വർദ്ധനവ് പിന്തുടരാൻ മാതൃക കാണിക്കുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് (സിഇഒ) രവീന്ദർ തക്കർ പറഞ്ഞു. നിലവിലെ വിലനിലവാരം സുസ്ഥിരമല്ല, അതുകൊണ്ട് ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം (അർപു) ഹ്രസ്വകാലത്തേക്ക് 200 രൂപയും പിന്നീട് 300 രൂപയായും ഉയർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വില ഉയർത്തും
നിലവിലെ വില നോക്കുകയാണെങ്കിൽ, അതിൽ എന്തോ കുഴപ്പമുണ്ടെന്നും വിലവർദ്ധനയിൽ നിന്നും ഞങ്ങൾ ഒഴിഞ്ഞുമാറില്ലെന്നും താരിഫ് ഉയർത്തുന്ന ആദ്യത്തെ കമ്പനിയായതിൽ തങ്ങൾ സന്തുഷ്ടരാണെന്നും കമ്പനി സിഇഒ രവീന്ദ്ര താക്കർ പറഞ്ഞു. വോയ്‌സ്, ഡാറ്റാ സേവനങ്ങൾക്കായുള്ള നിലവിലെ വിലയിൽ ഈ വ്യവസായത്തിന് തുടരാനാവില്ലെന്ന് എതിരാളിയായ ഭാരതി എയർടെൽ ലിമിറ്റഡ് സിഇഒ ഗോപാൽ വിറ്റാൽ ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു.
നിരക്ക് വർദ്ധനവ് എന്ന്?
എന്നാൽ, എയർടെല്ലോ വോഡഫോണോ താരിഫ് വർദ്ധനവ് എന്ന് മുതൽ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിലകൾ അവസാനമായി ഉയർത്തിയത് 2019 ഡിസംബറിലാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വോയ്‌സ്, ഡാറ്റാ സേവനങ്ങൾക്കായി മുൻഗണനാടിസ്ഥാനത്തിൽ തറ വില നിശ്ചയിക്കാൻ ശ്രമിക്കുകയാണെന്നും വോഡഫോൺ ഐഡിയ മേധാവി പറഞ്ഞു. വ്യവസായത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന സേവനങ്ങൾക്കായി തറ വിലനിർണ്ണയം ചർച്ച ചെയ്യുന്നതിനായി റെഗുലേറ്റർ അടുത്തിടെ വോഡഫോൺ, എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.
4 ജി ഉപഭോക്താക്കളെ ആകർഷിക്കും
കൂടുതൽ 4 ജി ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പഴയ വോഡഫോൺ ഇന്ത്യ, ഐഡിയ സെല്ലുലാർ എന്നിവയുടെ പുതുതായി സംയോജിപ്പിച്ച നെറ്റ്‌വർക്കിൽ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തുമെന്നും താക്കർ പറഞ്ഞു. സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് ഓപ്പറേറ്ററിന് 106.1 ദശലക്ഷം 4 ജി ഉപയോക്താക്കളുണ്ട്, കഴിഞ്ഞ പാദത്തിൽ ഇത് 104.6 ദശലക്ഷമായിരുന്നു.
എജിആർ കുടിശ്ശിക
വോഡഫോൺ ഐഡിയ ഇതിനകം എജിആർ കുടിശ്ശികയിൽ 7,854 കോടി രൂപ സർക്കാരിന് നൽകിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് 50,000 കോടിയിലധികം കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, 2022 മാർച്ച് 31 ന് മുമ്പ് കമ്പനിക്ക് വാർഷിക ഗഡു ഉണ്ടായിരിക്കില്ലെന്ന് വോഡഫോൺ ഐഡിയ പ്രസ്താവനയിൽ പറയുന്നു.


Click it and Unblock the Notifications


