പൊതുമേഖലാ സ്ഥാപനമായ എംടിഎൻഎല്ലിലെ സ്വയം വിരമിക്കൽ പദ്ധതിയിൽ (വിആർഎസ്) ഇതുവരെ അപേക്ഷിച്ചത് 14,000 ജീവനക്കാർ. ഇനിയും 600 ഓളം ജീവനക്കാർ സ്വയം വിരമിക്കാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി എംടിഎൻഎൽ ചെയർമാനും എംഡിയുമായ സുനിൽ കുമാർ വ്യക്തമാക്കി. കണക്കുകൾ പ്രകാരം 13,988 പേരാണ് നിലവിൽ വിആർഎസിന് അപേക്ഷിച്ചിരിക്കുന്നത്.
അകെ 18,200 കമ്പനിക്കുളളതും. നിലവിൽ 16,372 ജീവനക്കാർക്ക് വിആർഎസിന് അർഹതയുണ്ട്. സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം 1,500 ജീവനക്കാർ എംടിഎൻഎല്ലിൽ നിന്നും വിരമിച്ചെന്നാണ് കണക്ക്. ഗുജറാത്ത് മോഡലിനെ അടിസ്ഥാനമാക്കിയാണ് എംടിഎൻഎല്ലിന്റെ വിആർഎസ് പദ്ധതി. 50 വയസിന് മുകളിലുള്ളവർക്ക് മാത്രമേ സ്വയം വിരമിക്കൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.
പുതിയ പെട്രോൾ പമ്പ് ഔട്ട്ലറ്റുകളിൽ നൂറിൽ അഞ്ചെണ്ണം ഇനി ഗ്രാമപ്രദേശങ്ങളിൽ
ഒപ്പം 50 വയസിന് മുകളിൽ പ്രായമുള്ള കമ്പനിയിലെ എല്ലാ ജീവനക്കാർക്കും വിആർഎസ് പദ്ധതിക്ക് അർഹതയുണ്ടുതാനും. നഷ്ടത്തിലായിരിക്കുന്ന രണ്ട് സ്ഥാപനങ്ങളെ തമ്മിൽ ലയിപ്പിക്കുക, ധനമ്പാദനം നടത്തുക, വിആർഎസ് നൽകുക എന്നിവ ഉൾപ്പെടുന്ന 6900 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജാണ് എംടിഎല്ലിനും ബിഎസ്എൻഎല്ലിനുമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.