2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സ്വകാര്യ മേഖല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 64,000 കോടി രൂപ. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. 2019നേക്കാള്‍ ഈ വര്‍ഷം 23 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.
രാജ്യത്തെ സമ്പന്ന കുടുംബങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചത് 12,000 കോടി രൂപയാണ്. രാജ്യത്തെ കോര്‍പ്പറേറ്റുകളും അതി സമ്പന്നരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തുകയാണ് മാറ്റിവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നീക്കിവയ്ക്കുന്ന തുകയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിദേശനാണ്യ കരുതൽ ശേഖരത്തിൽ റഷ്യയെ മറികടന്ന ഇന്ത്യ; നാലാമത്തെ വലിയ രാജ്യം
ഇങ്ങനെ വരുന്ന തുകയില്‍ 28 ശതമാനം തുകയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി അക്കൗണ്ടുകളില്‍ നിന്നാണ്. റീട്ടെയില്‍ നിക്ഷേപകരും 28 ശതമാനം വിഹിതം തന്നെയാണ് ചെലവഴിക്കുന്നത്. കുടുംബങ്ങള്‍ ഇത് 20 ശതമാനമാണ്. വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലയിലാണ് മിക്കവരും ചെലവഴിക്കുന്നത്.
കുടുബങ്ങള്‍ 47 ശതമാനവും 27 ശതമാനവുമാണ് വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളില്‍ ചെലവഴിക്കുന്നത്. ദില്ലി, ബംഗളൂരു, മുംബൈ എന്നീ സ്ഥലങ്ങളിലെ കുടുംബങ്ങളാണ് പങ്കാളിത്തത്തിന് മുന്നില്‍.
വീണ്ടും നഷ്ടത്തില്‍ ചുവടുവെച്ച് വിപണി; ഓട്ടോ, ഫാര്‍മ ഓഹരികളില്‍ വന്‍ ഇടിവ്
ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കല്‍ ഇനി അത്ര എളുപ്പമാവില്ല; നിബന്ധനകള്‍ കടുപ്പിക്കാന്‍ ബാങ്കുകള്‍