ഇന്ത്യന്‍ സ്മാർട്ട് ഫോണ്‍ വിപണിയില്‍ ചൈനയുടെ പ്രാധാന്യമെന്ത്?

അടുത്തിടെ നടന്ന ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം, ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിലേക്കും 'സ്വദേശി' വികാരത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനിടയായി. എന്നാല്‍, ഇക്കാര്യം അതികഠിനമാണെന്ന് തന്നെ പറയാം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ എല്ലായിടത്തുമുണ്ട് — അത് ഏറ്റവും പ്രചാരമുള്ളത് സ്മാര്‍ട്‌ഫോണുകളുടെ രൂപത്തിലാണ്. എന്നാല്‍, എന്താണ് ഈ പ്രധാന ഉപഭോക്ത- ഉല്‍പ്പന്ന മേഖലയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളെ ഇന്ത്യ ഇത്രയധികം ആശ്രയിക്കാന്‍ കാരണം?

നയപരാജയത്തെ കുറ്റപ്പെടുത്തുന്നു

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലെ (ഇപിഡബ്ല്യു) ഒരു സമീപകാല ലേഖനം നയപരാജയത്തെ കുറ്റപ്പെടുത്തുന്നു. കൂടാതെ, വീടുകളില്‍ നവീകരണശേഷി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവില്ലായ്മ മൊബൈല്‍ ഫോണുകളും അവയുടെ ഭാഗങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ചൈനയെ വളരെയധികം ആശ്രയിക്കാന്‍ കാരണമായി. ഇത് ടെലികോം മേഖലയിലെ വ്യാപാരക്കമ്മി വര്‍ദ്ധിപ്പിച്ചുവെന്ന് ലേഖനത്തിന്റെ രചയിതാവ്, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ സുനില്‍ മണി പറയുന്നു.

ചൈനീസ് കമ്പനികള്‍

മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പാദനം 2013-14 നും 2017-18 നും ഇടയില്‍ ശരാശരി 69 ശതമാനം ഉയര്‍ന്നു. ഇത് ചൈനയ്ക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായി ഇന്ത്യയെ മാറ്റിയെന്ന് സര്‍ക്കാര്‍ ഡേറ്റ പ്രകാരമുള്ള പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ മൊബൈല്‍ ഫോണുകളുടെ മുന്‍നിര നിര്‍മ്മാതാക്കളെല്ലാം വിദേശ കമ്പനികളാണ്, ഈ മേഖലയില്‍ ആഭ്യന്തര കമ്പനികള്‍ വളരെ കുറവാണ്. സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയിലെ എല്ലാ ഉന്നത സ്ഥാനങ്ങളും മൂന്ന് ചൈനീസ് കമ്പനികള്‍ ഉള്‍പ്പടെയുള്ള വിദേശ കമ്പനികളുടെ പക്കലാണ്.

ആഭ്യന്തര നിര്‍മ്മാതാക്കള്‍

ഏതാനും ആഭ്യന്തര നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ, സ്‌പൈസ് എന്നിവ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്നുതന്നെ പറയാമെന്നും മണി കൂട്ടിച്ചേര്‍ക്കുന്നു. ആഭ്യന്തര നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ പേറ്റന്റ് ഓഫീസില്‍ സമകാലിക 4 ജി, 5 ജി സാങ്കേതികവിദ്യകള്‍ക്ക് ഒരു പേറ്റന്റ് പോലും കൈവശം വെക്കുന്നില്ല. ചൈനീസ്, പാശ്ചാത്യ കമ്പനികള്‍ ഇന്ത്യയിലെ 23,500 പേറ്റന്റ് അപേക്ഷകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പഠനം പറയുന്നു.ഇന്ത്യയ്ക്ക് ഇതിനകം തന്നെ ടെലികോമിനായി സര്‍ക്കാര്‍ സഹായമുള്ളൊരു ലബോറട്ടറിയുണ്ട് - സെന്റര്‍ ഫോര്‍ ടെലിമാറ്റിക്‌സ് (സി-ഡോട്ട്), ഇത് മേഖലയിലെ സ്ഥിതിഗതികള്‍ ശക്തിപ്പെടുത്തുന്നതിനുള്ളൊരു മാര്‍ഗമാണ്.

മൊബൈല്‍

1985 -ല്‍ സ്ഥാപിതമായ സി-ഡോട്ട്, മൊബൈല്‍ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതിലും പുതുമ കണ്ടെത്തുന്നതിലും പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ആഭ്യന്തര നിര്‍മ്മാതാക്കള്‍ ഇറക്കുമതി ചെയ്ത ഭാഗങ്ങളുടെ അസംബ്ലര്‍മാരായി ഇവര്‍ മാറുന്നുവെന്നും ലേഖനത്തിന്റെ രചയിതാവ് പറയുന്നു. മൊബൈല്‍ ആശയവിനിമയ സാങ്കേതികവിദ്യയില്‍ പുതുമ കണ്ടെത്തുന്നതിന് ലോകോത്തര ഗവേഷണത്തിലും വികസനത്തിലും നി്‌ക്ഷേപം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X