യുഎസ് ഹയർ ബിൽ: ഇന്ത്യൻ ഐടി മേഖലയുടെ പുതിയ ഭീഷണി, എന്താണ് ബിൽ പറയുന്നത്..?

ഇന്ത്യയ്ക്ക് മേൽ അധിക താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഉയർത്തി വെല്ലുവിളി ചെറുതല്ല. എന്നാൽ അതിനെ കൃത്യമായി ഒരുപരിധി വരെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. എന്നാൽ വീണ്ടും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്ന നിർദ്ദേശം പരിഗണിക്കുകയാണ് അമേരിക്ക. ഇന്ത്യയുടെ 280 ബില്യൺ ഡോളർ മൂല്യമുള്ള ഐടി സേവന വ്യവസായത്തെ നേരിട്ട് ബാധിച്ചേക്കാവുന്ന ഒരു നിർദ്ദേശം അമേരിക്ക പരിഗണിക്കുകയാണ്. ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ബെർണി മൊറേനോ സെനറ്റിൽ അവതരിപ്പിച്ച ഹാൾട്ടിംഗ് ഇന്‍റർനാഷണൽ റീലോക്കേഷൻ ഓഫ് എംപ്ലോയ്‌മെന്‍റ് (HIRE) ബിൽ ആണ് പുതിയ തലവേദന. ബിൽ എന്താണ് നിർദ്ദേശിക്കുന്നത്..? വിശദമായി നോക്കാം.

എന്താണ് ഹയർ ബിൽ..?

സെപ്റ്റംബർ 5-ന്, ഒഹായോ സെനറ്റർ ബെർണി മൊറേനോ യുഎസ് സെനറ്റിൽ ഹാൾട്ടിംഗ് ഇന്‍റർനാഷണൽ റീലോക്കേഷൻ ഓഫ് എംപ്ലോയ്‌മെന്‍റ് (HIRE) ബിൽ അവതരിപ്പിച്ചു. 2025 ഡിസംബർ 31 മുതൽ, യുഎസ് വ്യക്തികൾക്കോ ​​കമ്പനികൾക്കോ ​​നൽകുന്ന സേവനങ്ങൾക്കായി വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പേയ്‌മെന്‍റുകൾക്ക് 25% നികുതി ചുമത്താൻ ബിൽ ലക്ഷ്യമിടുന്നു. ഈ നികുതിയിലൂടെ ശേഖരിക്കുന്ന പണത്തിൽ നിന്ന് ഒരു 'ഗാർഹിക തൊഴിൽ സേന ഫണ്ട്' സൃഷ്ടിക്കാനും ബിൽ ലക്ഷ്യമിടുന്നു. ഇത് അപ്രന്റീസ്ഷിപ്പുകളെയും തൊഴിൽ സേന വികസന പരിപാടികളെയും പിന്തുണയ്ക്കുന്നതിന് ഉപയോഗിക്കും.

ഇന്ത്യൻ ഐടി മേഖല വെല്ലുവിളി നേരിടുന്നത് എന്തുകൊണ്ട്..?

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര എന്നിവ വടക്കേ അമേരിക്കയിൽ നിന്നാണ് അവരുടെ വരുമാനത്തിന്‍റെ 50-65% നേടുന്നത്. ഇതുവരെ അവർ യുഎസ് നികുതികൾ വലിയതോതിൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, യുഎസ് കമ്പനികൾക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ സേവനങ്ങൾക്കും നികുതി ചുമത്തി അത് മാറ്റാൻ പുതിയ ബിൽ ശ്രമിക്കുന്നു. ബിൽ നടപ്പിലായാൽ നികുതി ഔട്ട്‌സോഴ്‌സിംഗ് ചെലവുകൾ വർദ്ധിപ്പിക്കും. ഇന്ത്യൻ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കും.

അമേരിക്കയുടെ HIRE ബിൽ ഇന്ത്യൻ ഐടി വ്യവസായത്തെ തകർക്കുമോ..?

പാസാകാൻ സാധ്യതയില്ല, പക്ഷേ ജാഗ്രത ആവശ്യമാണ്

ബിൽ പ്രതിനിധി സഭയായ യുഎസ് സെനറ്റിൽ നിന്ന് അനുമതി നേടുകയും പ്രസിഡന്‍റിന്‍റെ അംഗീകാരം നേടുകയും വേണം. അതിന് ശേഷം മാത്രമേ നിയമമായി മാറുകയുള്ളു. അമേരിക്കൻ കമ്പനികൾ അവരുടെ സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വൈദഗ്ധ്യമുള്ള ആഭ്യന്തര ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്. അതുകൊണ്ടാണ് ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത്. നിലവിൽ അവരുടെ സാങ്കേതികവിദ്യയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് വിദേശത്തുള്ള ജീവനക്കാരാണ്. അതുകൊണ്ടുതന്നെ ബില്ലിന് മേൽ എതിർപ്പുകൾ ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്.

പുതിയ ബിൽ പാസായാൽ കമ്പനികളുടെ സേവന വിതരണച്ചെലവ് വർദ്ധിക്കുകയും ഐടി മേഖലയിൽ നിന്നുള്ള ലാഭത്തിൽ ഇടിവ് സംഭവിക്കും. അതിന് കമ്പനികൾ തയ്യാറാവില്ല. ഫോർച്യൂൺ 500 ലെ എല്ലാ പ്രധാന കോർപ്പറേഷനുകളും ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തുന്നതിനാൽ, നിലവിലെ രൂപത്തിൽ ബിൽ പാസാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ജിടിടി ഡാറ്റ സൊല്യൂഷൻസ് & 5എഫ് വേൾഡിന്റെ ചെയർമാൻ ഗണേഷ് നടരാജൻ സിഎൻബിസി-ടിവി 18 നോട് പറഞ്ഞു. അതോടൊപ്പം തൊഴിൽ സംരക്ഷണ നടപടിയായി അവതരിപ്പിക്കുമ്പോൾ, ഇന്ത്യൻ ഐടിയെ ആശ്രയിക്കുന്ന യുഎസ് കോർപ്പറേഷനുകളുടെ ചെലവ് കുത്തനെ വർദ്ധിപ്പിക്കുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിലവിലെ രൂപത്തിൽ ബിൽ പാസാകണമെന്നില്ല. പക്ഷേ അത് നയപരമായ ഭീഷണിയെ സൂചിപ്പിക്കുന്നു. യുഎസ് വിപണിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ, ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് അവരുടെ ക്ലയന്റ് അടിത്തറ വൈവിധ്യവൽക്കരിക്കാനും, യൂറോപ്പിലും ഏഷ്യയിലും കൂടുതൽ നിക്ഷേപിക്കാനും തയ്യാറായാൽ ഭീഷണിയെ മറികടക്കാൻ സാധിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X