പശ്ചിമേഷ്യൻ പോരാട്ടം തുടരുകയാണ്. അതിനിടെ ഇറാൻ പുതിയ നേതാവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മകൻ മുജ്‌തബ അലി ഖമനെയാണ് പുതിയ നേതാവ്. അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ് 55-കാരനായ മുജ്‌തബ ഖമനെയി. ടെഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. ആരാണ് മുജ്‌തബ അലി ഖമനെ എന്ന് വിശദാമായി പരിശോധിക്കാം.
നിശബ്ദൻ, പക്ഷെ അതിശക്തൻ
പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ എന്നും തിരശീലയ്ക്ക് പിറകിൻ സ്ഥാനം പിടിക്കുന്ന വ്യക്തിയാണ് മുജ്‌തബ അലി ഖമനെ. എന്നാൽ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം മുജ്‌തബ അലി ഖമനെ ചെലുത്താറുണ്ട്. അയത്തൊള്ള അലി ഖമനെയിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന മുജ്‌തബ, ഭരണകൂട തീരുമാനങ്ങളിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. ഇറാൻ വിപ്ലവ ഗാർഡുകളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് നിലവിലെ യുദ്ധസാഹചര്യത്തിനിടെ ഇദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിൽ പ്രധാന ഘടകമായത്.
ഐആർജിസിയിലെ ആഴത്തിലുള്ള വേരുകൾ
ഐആർജിസിയുമായുള്ള മൊജ്തബ ഖമനേയുടെ ബന്ധം യാദൃശ്ചികമല്ല. അദ്ദേഹത്തിന്റെ ഉയർച്ച മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന ഘടകമാണവ. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഹബീബ് ബറ്റാലിയനിൽ സേവനമനുഷ്ഠിച്ച മുജ്‌തബ ഇറാന്റെ സുരക്ഷാ, രഹസ്യാന്വേഷണ സംവിധാനങ്ങളിൽ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർന്ന സഹ സൈനികരുമായി ബന്ധം സ്ഥാപിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകനേക്കാൾ ഒരു പുരോഹിതന്റെ ബാഹ്യരൂപം അദ്ദേഹം നിലനിർത്തിയിട്ടും, ആ ശൃംഖലകൾ പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ അധികാരത്തിന് അടിത്തറ പാകി.
സമീപ വർഷങ്ങളിൽ, എതിരാളികളും മനുഷ്യാവകാശ സംഘടനകളും ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഏറ്റവും അക്രമാസക്തമായ അടിച്ചമർത്തൽ സംഭവങ്ങളിൽ ചിലതുമായി മുജ്‌തബ അലി ഖമനെയുടെ പങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഹ്മൂദ് അഹമ്മദിനെജാദിന്റെ വിവാദപരമായ പുനഃതിരഞ്ഞെടുപ്പിന് ശേഷം പൊട്ടിപ്പുറപ്പെട്ട 2009-ലെ ഗ്രീൻ മൂവ്‌മെന്റിനിടെ പ്രതിഷേധക്കാർക്കെതിരെ നടന്ന കയ്യേറ്റ ശ്രമങ്ങൾക്ക് പിന്നിൽ മുജ്‌തബ അലി ഖമനെയാണെന്നാണ് ആരോപണം.

പരമോന്നത നേതൃത്വവുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന അയത്തുള്ള എന്ന മുതിർന്ന പദവിക്ക് പകരം, മധ്യനിരയിലെ ഒരു പുരോഹിത പദവിയായ ഹോജതോലെസ്ലാം പദവിയാണ് മൊജ്തബ ഖമേനി വഹിക്കുന്നത്. 1989-ൽ ആ സ്ഥാനം ഏറ്റെടുത്തപ്പോൾ അദ്ദേഹത്തിന്റെ പിതാവും ഇതേ പദവിയാണ് വഹിച്ചിരുന്നുത്. എന്നാൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നതിനായി പ്രസക്തമായ നിയമം ഭേദഗതി ചെയ്തു. മോജ്തബയ്ക്കും സമാനമായ ഒരു നിയമനിർമ്മാണ അല്ലെങ്കിൽ വൈദിക അനുവാദം പ്രതീക്ഷിക്കപ്പെടുന്നു
യുദ്ധം അവസാനിക്കുമോ..?
ഐ.ആർ.ജി.സി.യിലൂടെ തന്റെ അധികാരം കെട്ടിപ്പടുത്ത, ഒരിക്കലും പൊതു ഉത്തരവാദിത്തത്തിന് വിധേയനാകാത്ത ഒരു പരമോന്നത നേതാവ്, തന്റെ അച്ഛനെയും അമ്മയെയും ഭാര്യയെയും സഹോദരിയെയും കൊലപ്പെടുത്തിയ ഒരു യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടത്താൻ തയ്യാറാകുമോ എന്നത് വരും ആഴ്ചകളിൽ ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അംഗീകരിക്കില്ലെന്നും അമേരിക്കയ്ക്ക് താല്പര്യമുള്ള ഒരാളാകണം പരമോന്നത നേതാവാകേണ്ടതെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications